ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യതയേ പിണറായിക്കുള്ളൂ; കെ സുരേന്ദ്രന്‍

എടപ്പാള്‍ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും യോഗിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ വിജയ യാത്രയുടെ ഭാഗമായി മലപ്പുറത്ത് എത്തിയ സുരേന്ദ്രന്‍ അവിടെ വച്ച്‌ മാധ്യമങ്ങളെ കണ്ടപ്പോളാണ് ഇക്കാര്യം പറഞ്ഞത്.

യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ കളളക്കടത്തുകാര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുകയാണ്, ജയിലില്‍ കിടക്കുകയല്ല. യോഗി ആദിത്യനാഥിന്റെ ഓഫീസ് കേന്ദ്രീകരിച്ച്‌ സ്വര്‍ണമോ ഡോളറോ കടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയന്‍ ആക്ഷേപിക്കുന്നത്. യോഗിയെ അധിക്ഷേപിക്കുന്നതിന് മുമ്ബ് സ്വന്തം വീഴ്ച മുഖ്യമന്ത്രി അംഗീകരിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരേ അഴിമതി ആരോപണം വരുമ്ബോള്‍ ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്നുപറയുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നിലപാടാണെന്നും മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്ന മറുപടിയല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Related posts

Leave a Comment