പെരുമ്ബാവൂര്‍: ചേലാമറ്റത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ദന്പതികളുടെയും രണ്ടു മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. പോലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനകള്‍ക്കു ശേഷമായിരിക്കും സംസ്കാരം. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടില്‍ പത്ഭനാഭന്റെ മകന് ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്ബിളി (39) മകള്‍ ആദിത്യ (15) മകന് അര്ജുന്(13) എന്നിവരാണ് വീടിനകത്ത് ഇരു കയറുകളിലായി ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ചിട്ടിനടത്തിപ്പിലൂടെ ലഭിച്ച പണം പലര്‍ക്കും ബിജു വായ്പയായി നല്‍കിയിരുന്നു. കോവിഡ് പിടിമുറുക്കിയതോടെ ഇത്തരത്തില്‍ നല്കിയ പണം പലതും തിരികെ നല്‍കിയില്ല. ഇതോടെ ചിട്ടി ലഭിച്ചവര്‍ക്ക് പണം നല്കാന് കഴിയാതെ വന്നു. പലര്‍ക്കും ബിജു പണം നല്‍കാനുമുണ്ട്.
പലരും ബിജുവിനും പണം കൊടുക്കാനുമുണ്ട്. ഇതോടെ പണം ലഭിക്കാനുള്ള പലരും പണം ചോദിച്ചു വിളികളും ബഹളങ്ങളും ഉണ്ടായി. പണം കൊടുക്കാനുള്ളവരോട് പറഞ്ഞിരുന്ന അവസാന അവധിയായിരുന്നു ഡിസംബര്‍ 31. മരിക്കുന്നതിനു തലേ ദിവസം വരെ അടുത്ത സുഹൃത്തുക്കളെ നേരില്‍ കണ്ടും മറ്റും വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
കൂടാതെ വ്യാഴാഴ്ച വെളുപ്പിന് മുന്നുവരെ വാട്സ് ആപ്പില്‍ സജീവമായിരുന്നു. പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും വിവരങ്ങള്‍ ആത്മഹത്യ കുറിപ്പിനൊപ്പം എഴുതിവച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി. വാട്സാപ്പിലൂടെ മാപ്പ് ചോദിച്ചും യാത്ര പറഞ്ഞും അവര്‍ പോയി പെരുമ്ബാവൂര്‍: ചിട്ടി നടത്തിപ്പിലെ പാളിച്ചകളും കടംവാങ്ങിയവര്‍ ചതിച്ചതുമാണു നാലംഗ കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചതെന്നാണു സൂചന.
ചിട്ടി നടത്തിപ്പും പാല് കച്ചവടവുമായി സാധാരണജീവിതം നയിച്ചിരുന്നയാളാണു കുടുംബത്തോടൊപ്പം ജീവനൊടുക്കിയ ചേലാമറ്റം പാറപ്പുറത്തുകുടി ബിജു.ചിട്ടിപ്പണം ബിജു പലര്‍ക്കായി കൈവായ്പ നല്കാറുണ്ടായിരുന്നു. കോവിഡ് പിടിമുറുക്കിയതോടെ ഇവരില്‍ പലരും തിരിച്ചുകൊടുക്കാതെ വന്നു. ചിട്ടി ലഭിച്ചവര്‍ക്കു പണം നല്‍കലും ഇതോടെ മുടങ്ങി. പണം ലഭിക്കാനുള്ളവര്‍ ബഹളമുണ്ടാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയ ബിജു കടുംകൈയ്ക്കു മുതിരുകയായിരുന്നുവെന്നാണു പോലീസ് നിഗമനം.
മരിക്കുന്നതിനു തൊട്ടു മുന്‍പുവരെ ബിജു വാട്സാപ്പ് വഴി ചിലരോടൊക്കെ മാപ്പ് പറയുകയും സുഹൃത്തുക്കളോടു യാത്ര പറയുകയും ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്. പണം കൊടുക്കാനുള്ളവരോട് പറഞ്ഞിരുന്ന അവസാന അവധിയായിരുന്നു ഡിസംബര്‍ 31. ഇന്നലെ പുലര്‍ച്ചെ മൂന്നുവരെ വാട്സാപ്പ് വഴി ബിജു ആശയവിനിമയം നടത്തിയിരുന്നു. പിന്നീടു ഭാര്യ അമ്ബിളി, മക്കളായ ആദിത്യ, അര്ജുനന് എന്നിവരെയും കൂട്ടി ബിജു യാത്രയായി.ബന്ധുക്കളുമായി അടുപ്പത്തിലായിരുന്നില്ലെങ്കിലും ബിജു മറ്റുള്ളവരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നു പോലീസ് പറഞ്ഞു.