സമരം ശക്തമാക്കി കര്‍ഷകര്‍; ട്രെയിനുകള്‍ തടയും, ദേശീയപാതകള്‍ ഉപരോധിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തില്‍ സമരപരിപാടികള്‍ ശക്തമാക്കി കര്‍ഷകസംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ തടയുമെന്നും ദേശീയപാതകള്‍ ഉള്‍പ്പെടെ ഉപരോധിക്കുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

കര്‍ഷകസംഘടനകളില്‍ ഭിന്നിപ്പില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മറ്റ് രീതിയിലുള്ള അഭിപ്രായങ്ങള്‍ അപലപനീയമാണെന്നും കര്‍ഷകര്‍ പറഞ്ഞു. ഇനിയുള്ള ചര്‍ച്ചകളില്‍ കൃത്യമായ പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാന്‍ തയാറല്ലെങ്കില്‍ രാജ്യമാകെ സ്തംഭിപ്പിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണു കര്‍ഷക സംഘടനകള്‍. താങ്ങുവില ഉള്‍പ്പെടെ കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച അഞ്ചിന നിര്‍ദേശങ്ങളും നിയമങ്ങളില്‍ ഭേദഗതിയാകാമെന്ന ഉറപ്പും കര്‍ഷക സംഘടനകള്‍ സ്വീകരിച്ചിട്ടില്ല. ആദ്യം മൂന്നു കാര്‍ഷിക നിയമങ്ങളും ഉയര്‍ന്ന വൈദ്യുതി നിരക്കും പിന്‍വലിക്കുക. അതിനുശേഷം സര്‍ക്കാര്‍ പറയുന്നത് സ്വീകരിക്കാമെന്നാണു കര്‍ഷകര്‍ ആവര്‍ത്തിക്കുന്നത്.

ഡിസംബര്‍ ഒന്പതിനു നിശ്ചയിച്ച ചര്‍ച്ച കര്‍ഷകര്‍ ബഹിഷ്കരിച്ചതിനുശേഷം പുതിയ ചര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതോടെ, പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകയാണ്. ഡല്‍ഹിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടെ വിന്യസിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment