സി.എം.രവീന്ദ്രൻറെ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നു, ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ല

തിരുവനന്തപുരം: എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്ര് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ഇന്ന് ഹാജരാവില്ല. മെഡിക്കല്‍ കോളേജാശുപത്രി എ.സി.യുവില്‍ ചികിത്സയിലാണ് അദ്ദേഹം.കോവിഡ് മുക്തനായ ശേഷം രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുകയാണെന്നും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകളടങ്ങിയ മരുന്നുകള്‍ നല്‍കുന്നതിനാല്‍ പ്രമേഹവും ഉയരുന്നതിന്നകാരണമായി. സ്‌കാനിംഗ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകളും നടത്തണം അതിനാല്‍ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇ.ഡിയുടെ രണ്ടാമത്തെ നോട്ടീസ് ലഭിച്ച ബുധനാഴ്ചയാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അഡ്മിറ്റായത്. കഴിഞ്ഞ ആറിന് ഇ.ഡി ആദ്യം നോട്ടീസ് നല്‍കിയിരന്നു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷം ഒരാഴ്ച ക്വാറന്റൈനും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇ.ഡി രണ്ടാമതും നോട്ടീസ് നല്‍കിയത്.അതിനിടെ, രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കണമെന്നും കോവിഡ് ബാധിതനായിരുന്നോ എന്നറിയാന്‍ ആന്റിബോഡി പരിശോധന വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തി.

Related posts

Leave a Comment