തൻറെ കൈകള്‍ പരിശുദ്ധം, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു -രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിെന്‍റ മൊഴിയെ തുടര്‍ന്ന് മൂന്ന് തവണ അന്വേഷണം നടന്നതാണ്. വിജിലന്‍സ് കോടതിയിലും ഹൈകോടതിയിലും പരാതി നില്‍ക്കുകയാണ്. ഈ അന്വേഷണങ്ങളില്‍ തെളിവില്ലെന്ന് പറഞ്ഞ് കേസ് തള്ളിക്കളഞ്ഞു. അതുമായി ബന്ധപ്പെട്ട ശബ്ദരേഖ വ്യാജമാണെന്ന് കണ്ടെത്തിയതുമാണ്.

ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ ബാര്‍ ഉടമകള്‍ പിരിച്ച പണം തനിക്ക് നല്‍കിയെന്ന ആരോപണം ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ നിഷേധിച്ചതാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണത്. ആരും കോഴ തരികയോ വാങ്ങുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ അങ്ങനെ ചെയ്യുന്ന പാര്‍ട്ടിയുമല്ല.

കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ മുഖ്യമന്ത്രിക്ക് വീണ്ടും പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമില്ല. മുഖ്യമന്ത്രി ഒപ്പിട്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. എെന്‍റ കൈകള്‍ പരിശുദ്ധമാണ്. ഏത് അന്വേഷണവും നടക്കട്ടെ. പഴയ വെളിപ്പെടുത്തലിെന്‍റ പേരിലാണ് വീണ്ടും അന്വേഷണം നടക്കുന്നത്. പുതിയ വെളിപ്പെടുത്തല്‍ ഉണ്ടെങ്കിലേ അന്വേഷണത്തിന് ഉത്തരവിടാനാവൂ. ഒന്നുകൂടി അന്വേഷിക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇതുകൊണ്ടൊന്നും തന്നെ നിശ്ശബ്ദനാക്കാനാവില്ല.

സംഘടിതവും ആസൂത്രിതവുമായ പദ്ധതികളാണ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ സര്‍ക്കാറും സി.പി.എമ്മും ചേര്‍ന്ന് നടപ്പാക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുടുങ്ങുമെന്ന് ബോധ്യമായപ്പോഴാണ്, എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍പറത്തി നിയമാനുസൃതമായ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി സംസ്ഥാന നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ആദ്യം കര്‍ണാടകയിലേക്ക് ഒളിച്ചുകടക്കാന്‍ പൊലീസ് സഹായം നല്‍കി. കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിെന്‍റ ഭാഗമായി സെക്രട്ടറിയേറ്റിലെ ഫയലുകള്‍ സി.ബി.ഐക്ക് ലഭിക്കും മുമ്ബ് കൈക്കലാക്കി. പിന്നീട് പ്രോട്ടോകോള്‍ ഓഫിസിലെ ഫയലുകള്‍ തീവെച്ച്‌ നശിപ്പിച്ചു. വടക്കഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം തടയാന്‍ സര്‍ക്കാര്‍ കോടതിയില്‍ പോയി. മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ ഡയറക്ടറേറ്റ് പരിശോധനക്ക് വന്നപ്പോള്‍ ബാലാവകാശ കമീഷനെയും പൊലീസിനെയും ഉപയോഗിച്ച്‌ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

മുഖ്യമന്ത്രിക്കെതിരെ മൊഴിനാല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന് കാണിച്ച്‌ തടവില്‍ കഴിയുന്ന സ്വപ്ന സുരേഷിെന്‍റ ശബ്ദസന്ദേശം തയാറാക്കി ആസൂത്രിതമായി പുറത്തുവിട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിെന്‍റ അധീനതയില്‍ ജയിലില്‍ കഴിയുന്ന വ്യക്തി എങ്ങനെയാണ് ശബ്ദം സന്ദേശം അയക്കുന്നത്. ഇത് അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ കള്ളക്കളിയാണ്. സ്വപ്നയുടെ ശബ്ദരേഖക്ക് പിന്നില്‍ സി.പി.എമ്മിെന്‍റ ഗൂഢാലോചന ഉണ്ടെന്നത് വ്യക്തമാണ്.

അഴിമതി അന്വേഷണത്തിനെതിരായ ഇടത് മുന്നണിയുടെ സമരം ജനങ്ങളെ കബളിപ്പിക്കാനാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകും എന്ന് മനസ്സിലായപ്പോഴാണ് അദ്ദേഹം അന്വേഷണ സംഘങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കിടഞ്ഞുപരിശ്രമിക്കുകയാണ്.

വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്ത് വികസനമാണ് ഇവിടെ നടക്കുന്നത്. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കച്ചവടം, പിന്‍വാതില്‍ നിയമനം, കണ്‍സള്‍ട്ടന്‍സി ഫീസ് കൊള്ള എന്നിവയാണ് ആകെ നടക്കുന്നത്. വികസനത്തിെന്‍റ പേരില്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം വന്‍ കൊള്ള നടത്താനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഗൂഢസംഘമാണ് അഴിമതികള്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Related posts

Leave a Comment