കാര്‍സര്‍കോട്: ജുവലറി തട്ടിപ്പുകേസില്‍ എം സി ഖമറുദ്ദീന് എം എല്‍ എയ്ക്ക് ജാമ്യമില്ല. ഹോസ്ദുര്‍ഗ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തളളുകയായിരുന്നു.
എം സി ഖമറുദ്ദീന് രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിനു സമാനമാണെന്നും, രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. കേസ് റദ്ദാക്കാന്‍ ഖമറുദ്ദീന് നല്കിയ ഹര്ജിന്മേലാണിത്.ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നിക്ഷേപകരെ ഹര്ജിക്കാരന് കബളിപ്പിച്ചു. എട്ടു കോടി ചെലവിട്ട് ബംഗളൂരുവില്‍ ഭൂമി വാങ്ങി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 85 പരാതികള്‍ ലഭിച്ചെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
എന്നാല്‍, കമ്ബനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരാണ് പരാതിക്കാരെന്നും, സ്വര്‍ണ ബിസിനസിന് പണം നല്കിയവരാണ് ഇവരെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് വിശദീകരിച്ചു. മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കിയില്ലെങ്കിലും 2019 സെപ്തംബര്‍ വരെ ലാഭ വിഹിതം നല്കി. എം.എല്‍.എയായശേഷം ബിസിനസില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതാണ് നഷ്ടത്തിലാകാന്‍ കാരണം. കമ്ബനിയുടെ ഡയറക്ടര്‍മാര്‍ അഞ്ചരക്കിലോയോളം സ്വര്‍ണം മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലപ്രദമായി അന്വേഷണം നടന്നിട്ടില്ല. സ്വതന്ത്ര ഒാഡിറ്ററെ നിയോഗിച്ചു ഒാഡിറ്റിംഗ് നടത്തണമെന്നും ഖമറുദ്ദീന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു.
എന്നാല്‍, പണം നിക്ഷേപമായല്ല ഷെയറായിട്ടാണ് വാങ്ങുന്നതെന്ന് നിക്ഷേപകരെ പറഞ്ഞു മനസിലാക്കേണ്ടതായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞാണ് കരാറുണ്ടാക്കിയത്. 100 രൂപയുടെ മുദ്രപ്പത്രത്തില്‍ കരാറുണ്ടാക്കിയിട്ട് എങ്ങനെയാണ് ഷെയര്‍ ഹോള്‍ഡര്‍മാരാണെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു. വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ മാറ്റി.