മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് ഇന്നലെ കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്.

പാലക്കടവ് കായല്‍വാരത്ത് രമാസദനത്തില്‍ യശോധരന്‍ പിള്ളയുടെ മകളാണ് രാഖി. നാലുവര്‍ഷം മുന്‍പായിരുന്നു രാഖിയും സ്വകാര്യബസ് കണ്ടക്ടറായ സിജുവുമായുള്ള വിവാഹം. വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന സിജു രാഖിയെ മര്‍ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് നാലോടെ മകനുമായി പുറത്തേക്ക് പോയ രാഖി, നാട്ടുകാര്‍ ചോദിച്ചപ്പോള്‍ കുടുംബവീട്ടിലേക്കെന്നാണ് പറഞ്ഞത്. ചൂണ്ടയിടുകയായിരുന്ന കുട്ടികള്‍ വൈകീട്ട് അഞ്ചോടെ രാഖി കുഞ്ഞുമായി കായല്‍വാരത്തുകൂടി നടന്നുപോകുന്നത് കണ്ടിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെ രാഖിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി.

കായലില്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെടുത്തു.

Related posts

Leave a Comment