അമ്മ സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് കാണാതായ കുഞ്ഞ് മരിച്ചു

ആലപ്പുഴ: അമ്മയുടെ കൈയില്‍ നിന്ന് വഴുതി കടലില്‍വീണ് കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയുടെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ഇ എസ് ഐ ജംഗ്ഷനു സമീപത്തെ കടല്‍ത്തീരത്ത് കഴിഞ്ഞ 13 നായിരുന്നു സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞ് വഴുതി കടലില്‍ വീണത്.

തൃശൂര്‍ ചുവന്നമണ്ണ് പൂവന്‍ചിറയിലുള്ള തന്റെ വീട്ടിലെത്തി സഹോദരന്റെ കല്യാണത്തില്‍ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തിയുടെആലപ്പുഴ ചാത്തനാട്ടെ വീട്ടില്‍ വന്നതായിരുന്നു അനിതയും മക്കളും. കടല്‍ കാണിക്കാന്‍ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് ബിനുവാണ് അനിതയെയും മക്കളായ അഭിനവ് കൃഷ്ണന്‍, ആദി കൃഷ്ണന്‍, സഹോദര പുത്രനായ ഹരികൃഷ്ണന്‍ എന്നിവരെ കൊണ്ടുപോയത്. സാധാരണ സന്ദര്‍ശകര്‍ എത്തിച്ചേരാത്ത ഭാഗത്താണ് ബിനു കുട്ടികളെയും കൊണ്ടുവന്നത്. തുടര്‍ന്ന് ​അര മണിക്കൂറോളം തീരത്ത് കളിച്ചു. ഇതിനിടെ കാറിനടുത്തേക്ക് പോയ ബിനു തിരികെ വരുമ്ബോള്‍ ആദി കൃഷ്ണ തിരമാലയില്‍പ്പെടുന്നതു കണ്ടു.

കരയിലേക്കു തെറിച്ചുവീണ കുട്ടിയെ ബിനു ഓടിയെത്തി എടുത്തെങ്കിലും വീണ്ടും കൂറ്റന്‍ തിരമാല വന്നതോടെ കുഞ്ഞ് വീണ്ടും കൈയില്‍ നിന്ന് തെറിച്ചുപോവുകയായിരുന്നു. പൊലീസും ലൈഫ് ഗാര്‍ഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കാര്യമായ തിരച്ചില്‍ നടത്താനായില്ല.

Related posts

Leave a Comment