വീടിന് നേരെ പെട്രോള്‍ കന്നാസെറിഞ്ഞ് കത്തിക്കാന്‍ ശ്രമം, അന്വേഷണം ഊര്‍ജ്ജിതം

കൊല്ലം: കൊട്ടാരക്കര തലച്ചിറയില്‍ പെട്രോള്‍ നിറച്ച കന്നാസ് വലിച്ചെറിഞ്ഞ് വീട് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. തലച്ചിറ കുരുമ്ബേ ജംഗ്ഷനില്‍ കാരാപ്പള്ളില്‍ വീട്ടില്‍ രാജുവിന്റെ വീടിന് നേര്‍ക്കായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാര്‍ ഇറങ്ങി നോക്കിയപ്പോള്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ വന്‍ അപകടം ഒഴിവായി. പൂനെയിലും ഗള്‍ഫിലും ബിസിനസ് നടത്തിവരികയാണ് മാത്യു. ഇപ്പോള്‍ പൂനെയിലാണ് താമസം. കമ്ബനിയിലെ ജീവനക്കാരനായിരുന്ന ചങ്ങനാശേരിക്കാരനെ പിരിച്ചുവിടുകയും പൂനെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണോ വീട് കത്തിയ്ക്കാന്‍ ശ്രമിച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ബൊലെറോ കാറിലെത്തി പെട്രോള്‍ കന്നാസ് വീടിന് നേര്‍ക്ക് എറിഞ്ഞശേഷം കത്തിക്കുകുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിലാണ് പെട്രോള്‍ പകുതി നിറച്ച കന്നാസ് കണ്ടെത്തിയത്. രാത്രി തന്നെ പൊലീസ് എത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് കാറിന്റെ വിവരങ്ങള്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Related posts

Leave a Comment