അയോദ്ധ്യയിലെ ഭൂമിപൂജാ ചടങ്ങ് നാളെ ;വേദിയില്‍ പ്രധാനമന്ത്രിയടക്കം അഞ്ചുപേര്‍ മാത്രം

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര ശ്രീരാമ ക്ഷേത്ര പുനര്‍ നിര്‍മാണത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനവ്യക്തികളുടെ പട്ടികയായി. വേദിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ആകെ അഞ്ച് പേരാണുണ്ടാവുക.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരെയാണ് വേദിയില്‍ ഇരിക്കാന്‍ നിശ്ചിയിച്ചിട്ടുള്ളതെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ലോകത്തിന്റെ വിവിധ സന്യാസിപരമ്ബരകളുടെ പ്രതിനിധികളായ 135പേര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേല്‍നോട്ടം വഹിക്കും. ക്ഷണക്കത്ത് ആകെ 175 പേര്‍ക്കുമാത്രമാണ് നല്‍കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാല്‍ അന്‍സാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാല്‍ അന്‍സാരി പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ശിലാന്യാസ സമയത്തും ഭൂമിപൂജയിലും വിതറാനായി ഇന്ത്യയിലെ 2000 തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നാണ് മണ്ണും തീര്‍ത്ഥജലവും എത്തിയിരിക്കുന്നത്.വിവിധ ശങ്കരാചാര്യ സന്യാസിമാരും വിശേഷ വസ്തുക്കള്‍ ഭൂമിപൂജയില്‍ ശിലയ്ക്കൊപ്പം വിതറാന്‍ പൂജിച്ച്‌ നല്‍കിയിട്ടുണ്ട്. രാവിലെ 11.30 നാണ് രാജ്യം കാത്തിരിക്കുന്ന ചടങ്ങ് നടക്കുക

Related posts

Leave a Comment