പതിനാറുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്രാസാ അദ്ധ്യാപകനായ പിതാവ് പീഡിപ്പിച്ചത് ചെറുപ്പം മുതല്‍; കൂട്ടുനിന്നത് ഉമ്മയും; പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും അടക്കം നിരവധിപേരും പീഡിപ്പിച്ചു

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റേറഷന്‍ പരിധിയില്‍ 16കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്രസാ അദ്ധ്യാപനായ ബാപ്പ ഉള്‍പ്പെടെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയുടെ ഉമ്മ പീഡനത്തിന് കൂട്ടുനില്‍ക്കകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ അവര്‍ക്കെതിരെയും കേസ് രജിസ്്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ പിതാവും മാതാവും ഉള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചില പ്രതികള്‍ക്കെതിരെ രണ്ടുവീതം കേസുകളുണ്ട്.

പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടര്‍ കേസിലെ പ്രതിയാകും. രണ്ടുമാസം മുമ്ബാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത്. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാലാണ് നിയമോപദേശ പ്രകാരം പൊലീസ് വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2018 മുതല്‍ പിതാവും സുഹൃത്തുക്കളും കുട്ടിയുമായി പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അമ്ബതുകാരനായ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20) പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരന്‍ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യ പരിശോധനക്കുശേഷം ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് മുമ്ബാകെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗം, പ്രകൃതി വിരുദ്ധം പീഡനം, സ്തീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ചെറുപ്പകാലം തൊട്ടതന്നെ പിതാവ് വീട്ടില്‍ വെച്ച്‌ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ബേക്കല്‍ പൊലീസ് സ്റ്റഷനില്‍ നാല് കേസുകളുണ്ട്

കേസില്‍ ക്വിന്റല്‍ മുഹമ്മദ് പടന്നക്കാട്, അത്തിച്ച എന്ന അസി, ഷമീം എന്നിവരെ പിടികൂടാനുണ്ട്. കര്‍ണാടക മടിക്കേരിയില്‍വച്ചാണ് ക്വിന്റല്‍ മുഹമ്മദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മാതാവ് തന്നെയാണ് മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ എത്തിച്ചത്. അന്വേഷണം കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കും. രണ്ട് സംഘങ്ങളാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡിപ്പിച്ച പിതാവ്, ഭാര്യയുടെ ഒത്താശയോടെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചവെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ പൊലീസും ഞെട്ടിയിരിക്കയാണ്.

പ്രണയം നടിച്ച്‌ ഞാണിക്കടവ് സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു. പിന്നീട് ഇയാള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുകൊടുത്തു.നീലേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.ആര്‍. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related posts

Leave a Comment