ചണ്ഡിഗഡ്: അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്നും അഞ്ച് കോടിയോളം വില വരുന്ന 10.22 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. രണ്ട് ദിവസങ്ങളിലായാണ് അഞ്ച് കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച എത്തിയ അഞ്ച് യാത്രക്കാരെയും,’വന്ദേ ഭാരത്’ മിഷന്റെ കീഴിലുള്ള വിമാനത്തില്‍ എത്തിയ ഒരാളെയുമാണ് പിടികൂടിയത്. ഇലക്ട്രിക് ഇരുമ്ബ്, ഡ്രില്‍ മെഷീനുകള്‍, ജ്യൂസര്‍-മിക്സര്‍, ഗ്രൈന്‍ഡര്‍ എന്നീ ഉപകരണങ്ങളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് സംശയമുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
Related posts
-
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ... -
വയനാട്ടില്‍ സത്യൻ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന... -
ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
പാലക്കാട്: സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്രനായ അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. വ്യാജ ഡിഎംകെയുമായാണ് അന്‍വറിന്റെ രംഗപ്രവേശം....