ഖാഠ്മണ്ഡു : നേപ്പാളില്‍ വാഹനാപകടം. 40 യാത്രക്കാരുമായി പോയ ഇന്ത്യൻ ബസ് തനാഹുൻ ജില്ലയിലെ മർസ്യാംഗ്ഡി നദിയില്‍ വീണു.
14 പേർ മരിച്ചതായാണ് റിപ്പോർട്ട് . 16 പേർക്ക് പരിക്കേറ്റു . സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗോരഖ്പൂരില്‍ നിന്നുള്ളതാണ് ബസ് എന്നാണ് സൂചന .യുപി എഫ്ടി 7623 എന്ന നമ്ബർ പ്ലേറ്റുള്ള ബസാണ് നദിയിലേക്ക് മറിഞ്ഞതെന്ന് ഡിഎസ്പി ദീപ്കുമാർ രായ പറഞ്ഞു.
പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും , വിശദവിവരങ്ങള്‍ ആരായുകയാണെന്നും യുപി സർക്കാർ വ്യക്തമാക്കി.
ഈ വർഷം ജൂലൈയില്‍ രണ്ട് ബസുകളിലായി യാത്ര ചെയ്ത 65 പേർ നേപ്പാളിലെ ത്രിശൂലി നദിയില്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. മേഖലയില്‍ കനത്ത മഴ പെയ്യുന്ന സമയത്തായിരുന്നു സംഭവം.