മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരം, കെഎസ്‌യു-എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റിലെ പ്രതിസന്ധിയെ തുടർന്ന് ഇന്നും കോഴിക്കോട്ടും മലപ്പുറത്തും എസ്‌എഫ്‌ഐയുടേയും കെഎസ്‌യുവിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

കോഴിക്കോട്ട് കമ്മീഷണർ ഓഫീസിന് മുന്നിലേക്ക് നടന്ന കെഎസ്‍യു മാർച്ചില്‍ വൻ സംഘർഷമുണ്ടായി.

നിലവിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്‌എഫ്‌ഐയും അറിയിച്ചു.

മലപ്പുറത്തെ എംഎസ്‌എഫ് സംഘടനയുടെ പ്രതിഷേധ സമരത്തിലും പൊലീസുമായി വാക്കേറ്റം നടന്നു.

മലപ്പുറത്തേയും കോഴിക്കോട്ടെയും വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്.

അധിക ബാച്ചുകള്‍ അനുവദിച്ച്‌ പ്രശ്നം പരിഹരിക്കണമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി വി പി സാനു പറഞ്ഞു.വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകളില്ല എന്നത് യാഥാർത്ഥ്യമാണ്.

ഇഷ്ടമുള്ള കോഴ്സുകള്‍ പഠിക്കുന്നതിനും മലപ്പുറത്ത് അടക്കം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സാനു വ്യക്തമാക്കി.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തില്‍ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സാനു അറിയിച്ചു.

ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്നും പരീക്ഷ എഴുതിയവർക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സാനു ആവശ്യപ്പെട്ടു.

Related posts

Leave a Comment