കോഴിക്കോട്: മതസ്പർദ്ധ വരുത്തുന്ന തരത്തില്‍ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റിട്ട സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി.
ബലിപെരുന്നാളിനെതിരെ പ്രാദേശിക വാട്സാപ്പ് കൂട്ടായ്മയില്‍ പോസ്റ്റിട്ടതിനാണ് കോഴിക്കോട് പുതുപ്പാടി ലോക്കല്‍ സെക്രട്ടറി പി.കെ ഷൈജലിനെതിരെ പാർട്ടി നടപടിയെടുത്തത്.
ബലിപെരുന്നാള്‍ ആശംസയറിയിച്ച പോസ്റ്റിന് താഴെയാണ് ഇയാള്‍ പെരുന്നാളിനെതിരായി കമന്റ് ചെയ്തത്.
കോഴിക്കോട് പുതുപ്പാടിയില്‍ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് മെമ്ബർമാരുമെല്ലാം ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ആണ് വിവാദ പരാമർശം ഷൈജല്‍ നടത്തിയത്.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ഗ്രൂപ്പില്‍ ബക്രീദ് ആശംസയിട്ടു. ഇതിന് ചുവട്ടിലാണ് ഇയാള്‍ മതസ്പർദ്ധ വർദ്ധിപ്പിക്കുന്ന തരം പ്രസ്താവനയിട്ടത്.
സംഭവത്തില്‍ ഷൈജലിനെതിരെ മുസ്ളീം ലീഗ് താമരശേരി പൊലീസില്‍ പരാതി നല്കി, മതസ്പർദ്ധ വളർത്തുന്നതാണ് ഷൈജലിന്റെ പ്രസ്താവനയെന്ന് പരാതിയില്‍ പറയുന്നു.
പല മത സംഘടനകളും ഷൈജലിന്റെ പ്രസ്താവനയെ അതിശക്തമായി വിമർശിച്ചു. അതേസമയം തന്റെ പ്രസ്താവന വിവാദമായതോടെ ഷൈജല്‍ ഖേദം പ്രകടിപ്പിച്ചു.
ഇതിനിടെ പീഡനക്കേസില്‍ പുറത്തായ സിപിഎം പ്രവർത്തകനെ പാർട്ടിE തിരിച്ചെടുത്തു, പത്തനംതിട്ട തിരുവല്ല ലോക്കല്‍ കമ്മിറ്രിയംഗം സി.സി സജിമോനെയാണ് പാർട്ടി തിരിച്ചെടുത്തത്.
വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലും അടുത്തകാലത്ത് പാർട്ടിപ്രവർത്തകയായ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
എന്നീ സംഭവങ്ങളില്‍ ആരോപണ വിധേയനായ സജിമോൻ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ
സംഭവത്തില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എൻ.എ പരിശോധനയുടെ ഫലം അട്ടിമറിക്കുകയും
ചെയ്തെന്ന് പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് ഇയാളെ പാർട്ടി തിരിച്ചെടുത്തത്.