ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതിയെ വഴിയരികിലെ കുപ്പത്തൊട്ടിയില്‍ തട്ടി ; ഭര്‍ത്താവ് കുട്ടിയുമായി ഇന്ത്യയിലേക്ക് പറന്നു

ചണ്ഡീഗഡ്: ഓസ്ട്രേലിയയിലെ ബക്ലിയിലെ വഴിയരികിലെ കുപ്പത്തൊട്ടിയില്‍ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യാക്കാരനായ ഭര്‍ത്താവ് മകനുമായി നാട്ടിലേക്ക് പറന്നു.

36 കാരിയായ ചൈതന്യ (ശ്വേത) മദഗനെയെയാണ് മരിച്ച നിലയില്‍ വഴിയരികിലെ ചക്രം ഘടിപ്പിച്ചിട്ടുള്ള ബിന്നില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് കുട്ടിയുമായി ഹൈദരാബാദിലെത്തി തന്റെ മാതാപിതാക്കള്‍ക്ക് കൈമാറി.

ഉപ്പല്‍ എംഎല്‍എ ബന്ദാരി ലക്ഷ്മണ റെഡ്ഡി വിവരം കിട്ടിയതിന് പിന്നാലെ യുവതിയുടെ മാതാപിതാക്കളെ കാണാനെത്തി.

കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡിയെയും വിവരം അറിയിച്ചിട്ടുള്ളതായും പറഞ്ഞു. യുവതിയുടെ മതാപിതാക്കളോടും മകളുടെ ഭര്‍ത്താവ് വിവരങ്ങള്‍ തുറന്നു പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വിവരം.

വിന്‍ചെല്‍സിയിലെ ബക്കലീയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഡിറ്റക്ടീവുകള്‍ അന്വേഷണം നടത്തിയതായി വിക്‌ടോറിയ പോലീസിന് നല്‍കിയ പ്രസ്താവന പറഞ്ഞു.

കൊല്ലപ്പെട്ടയാളെയും താമസിച്ചിരുന്ന സ്ഥലവും പോലീസ് കണ്ടെത്തിയെന്നും പറഞ്ഞു.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട രണ്ടാമത്തെ സ്ഥലം പോയിന്റ് കുക്കിലെ മിര്‍ക്കാവേ ആണെന്നും കണ്ടെത്തി.

ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയും കൊലപാതകയിലും ഇരയും പരസ്പരം

അറിയാവുന്നവരാണെന്നും ഒരാള്‍ വിദേശത്തേക്ക് പറന്നതായും പോലീസ് കണ്ടെത്തി.

യുവതിയുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവരാന്‍

വിദേശകാര്യ മന്ത്രാലയത്തിന് ബന്ദാരി ലക്ഷ്മണ കത്തെഴുതിയിട്ടുണ്ട്.

Related posts

Leave a Comment