അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ല: വിധി പകര്‍പ്പ് പുറത്ത്

ബെംഗളൂരു: എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) അന്വേഷണത്തിനെതിരെ

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കര്‍ണാകട ഹൈക്കോടതി.

ഇന്ന് പുറത്തുവിട്ട വിധിപകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘നിയമപരമായ ഒരു തടസവും എസ്എഫ്ഐഒ അന്വേഷണത്തിലില്ല,

അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ല, എസ്എഫ്ഐഒ ഏല്‍പിച്ച കേന്ദ്ര നടപടിയില്‍ തെറ്റില്ല,

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സമ്പദ് ഘടനയ്ക്ക് ഭീഷണിയാണ്’ – സുപ്രധാന ഉത്തരവില്‍ വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

46 പേജുള്ളതാണ് വിധി പ്രസ്താവം.വീണ വിജയന് തിരിച്ചടിയായി ഇന്നലെയാണ് കര്‍ണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധി.

എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നാണ് കോടതി വിധി.

സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ

നടത്തുന്ന അന്വേഷണത്തിനെതിരെ വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധി.

Related posts

Leave a Comment