കാവാലം: കാവാലത്ത് നിയമവിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുതവരനായ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ.
കാവാലം പത്തിൽച്ചിറ വീട്ടിൽ അനന്തു(26) വിനെയാണ് പ്രേരണാക്കുറ്റം ചുമത്തി കൈനടി പോലീസ് അറസ്റ്റുചെയ്തത്.
കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് രണ്ടരപ്പറയിൽ ആർ.വിതിലകിന്റെ മകൾ ആതിരാ തിലകിന്റെ(25) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ജനുവരി അഞ്ചിനാണ് ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ.
മേഖലാ സെക്രട്ടറിയുമായ അനന്തുവുമായി ആതിരയുടെ വിവാഹം 2021 നവംബറിൽ മോതിരം കൈമാറി തീരുമാനിച്ചിരുന്നു.
സംഭവ ദിവസം ആതിരയുടെ വീട്ടിൽ വച്ച് ഇരുവരും വഴക്കിടുകയും പ്രതി ആതിരയെ മർദിക്കുകയും ചെയ്തു.
തുടർന്നുണ്ടായ മാനസികവിഷമത്താൽ ആതിര ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത് .
കൈനടി പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.