നിമിഷ തമ്ബി കൊലക്കേസ് ; പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി : വാഴക്കുളത്ത് നിയമവിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷാ തമ്ബിയെ വീട്ടില്‍വെച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപരന്ത്യം.

പറവൂര്‍ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്.

ഐപിസി 302 പ്രകാരമുള്ള കൊലപാതകത്തിനാണ് പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

നാല്‍പതോളം സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, കൊലപാതക ശ്രമം,

ആയുധം ഉപയോഗിച്ച്‌ കവര്‍ച്ച, അതിക്രമിച്ചുകയറല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

മറ്റ് കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം തടവും കോടതി വിധിയ്ക്കുകയായിരുന്നു.

മുഴുവൻ ശിക്ഷയും ഇരട്ട ജീവപര്യന്തമായി പ്രതി അനുഭവിക്കേണ്ടി വരും.

2018 ജൂലൈ 30 ന് ആണ് സംഭവം.തടിയിട്ടപറമ്ബ് പോലീസ് സ്റ്റേഷൻ പരിധിയില്‍ അമ്ബുനാട് അന്തിനാട് നിമിഷ തമ്ബിയെയാണ് മോഷണശ്രമത്തിനിടയില്‍ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കൊലപ്പെടുത്തിയത്.

നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.

മാറമ്ബിളളി എം ഇ എസ് കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു.

തടിയിട്ടപറമ്ബ് പോലീസ് ഇൻസ്പെക്ടര്‍ ആയിരുന്ന പി എം ഷെമീറിന്‍റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്.

ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എസ് ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക്ക് പ്പ്രോസിക്യൂട്ടര്‍ എം വി ഷാജി ഹാജരായി.

Related posts

Leave a Comment