പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്ബാബു മരിച്ച നിലയില്‍ ; ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന

കൊച്ചി: നിരവധി അഴിമതിക്കേസുകളില്‍ ഹര്‍ജിക്കാരനായിരുന്ന പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്ബാബു മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം.

അഴിമതിക്കേസുകളില്‍ നിര്‍ഭയം പോരാട്ടം നടത്തിയിരുന്ന ആളാണ് ഗിരീഷ്ബാബു. മാസപ്പടി കേസിലും പാലാരിവട്ടം അഴിമതിക്കേസിലും ഉള്‍പ്പെടെ നിരവിധി കേസുകളില്‍ ഹര്‍ജിക്കാരനാണ്.

അഴിമതിക്കെതിരേ പൊരുതുന്ന പൊതുപ്രവര്‍ത്തകനായ അദ്ദേഹം കുറേക്കാലമായി ആരോഗ്യപ്രശ്‌നത്തില്‍ കഴിയുകയായിരുന്നു. ഏതാനും നാളുകളായി പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവരികയായിരുന്നു ഇദ്ദേഹം.

തലയിലെ രക്തക്കുഴലില്‍ ബ്‌ളോക്ക് ഉണ്ടായ വിവരം ഏതാനും നാളുകള്‍ക്ക് മുമ്ബാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായിട്ടാണ് വിവരം. പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

Related posts

Leave a Comment