‘ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിച്ചു തുടങ്ങണം’; ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്ന് വിളിക്കണമെന്ന് സലിം കുമാർ

തിരുവനന്തപുരം: സിപിഎം നേതാവും സ്പീക്കറുമായ എഎൻ ഷംസീറിൻ്റെ മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിം കുമാർ. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്.

മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം.

ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത് എന്ന് സലീം കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെയാണ് സ്പീക്കർ ഷംസീർ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതിന് പിന്നാലെ ഷംസീർ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപിയും എൻഎൻഎസും രംഗത്തുവന്നു.

ഷംസീർ മാപ്പ് പറണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് കഴിഞ്ഞദിവസം വിശ്വാസ സംരക്ഷണ ദിനമായി ആചരിച്ചിരുന്നു.

സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീർ അർഹനല്ലെന്നും വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന പരാമർശങ്ങൾ പിൻ വലിച്ച് മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.

സ്പീക്കർ പറഞ്ഞത് മുഴുവൻ ശരിയാണെന്ന നിലപാടിലാണ് സിപിഎം. ഷംസീർ പറഞ്ഞത് തിരുത്താനോ മാപ്പ് പറയാനോ സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

സ്പീക്കറുടേത് വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന പ്രസ്താവനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ചരിത്ര സത്യം പോലെ വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം.

പരസ്പര ബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. വിശ്വാസങ്ങളെ ഹനിക്കേണ്ട കാര്യമില്ല. വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല. പ്രസ്താവന തിരുത്തുന്നതാണ് നല്ലത്.

ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കാണിക്കേണ്ട ജാഗ്രത സ്പീക്കര്‍ കാണിച്ചില്ല. ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. വിശ്വാസം വിശ്വാസമായി നിലനില്‍ക്കട്ടെ.

അത് ഒരോരുത്തര്‍ക്കും ജീവിക്കാനുള്ള പിന്‍ബലവും ആത്മവിശ്വാസവുമാണെന്ന് സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

 

Related posts

Leave a Comment