പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; മൂന്ന് മരണം

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കൂച്ച്‌ബിഹാറില്‍ പോളിംഗ് സ്‌റ്റേഷന്‍ തകര്‍ത്തു.

ബാലറ്റ് പേപ്പറുകള്‍ കത്തിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെയിലും വോട്ടെടുപ്പ് തുടരുകയാണ്. ഒറ്റഘട്ടമായാണ് പോളിംഗ്. 5.67 കോടി പേരാണ് വോട്ട് രേഖപ്പെടുത്തുക. 63,229 പഞ്ചായത്ത് സീറ്റുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 928 ജില്ല പരിഷദ് സീറ്റുകളിലേക്കുമാണ് പോളിംഗ്.

ജൂണ്‍ എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം തുടരുകയായിരുന്നു. ഒരു ഡസനിലേറെ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

മുര്‍ഷിദാബാദ് അടക്കം മിക്ക ജില്ലയിലും പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വലിയ നിരയാണ്. വെള്ളിയാഴ്ച രാത്രി ഇവിടെ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഒരു വീടിന് തീയിടുകയും ചെയ്തിരുന്നു.

കൂച്ച്‌ ബിഷറിലെ സിതായിലുള്ള ബാരവിത പ്രൈമറി സ്‌കൂളില്‍ ബൂത്തിലാണ് സംഘര്‍ഷമുണ്ടായതും ബാലറ്റ് പേപ്പര്‍ തീയിട്ടതും.

നന്ദിഗ്രാമിലെ ബ്ലോക്ക് വണ്‍ പൂര്‍വ്വ മെദിനിപുരില്‍ നാട്ടുകാര്‍ വോട്ട് ബഹിഷ്‌കരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഹമ്മദാപുരിലെ 67, 68 ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കാത്തതാണ് കാരണം.

എന്നാല്‍ അവിടെ കേന്ദ്രസേനയില്ലെന്നും തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്ത് കള്ളവോട്ട് ചെയ്യുകയാണെന്നും എതിരാളികള്‍ പറയുന്നു. കേന്ദ്രസേന എത്താതെ വോട്ട് ചെയ്യില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം.

സൗത്ത് 24 പര്‍ഗാനാസിലെ ബസന്തി പോളിംഗ് സ്‌റ്റേഷനില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. രെജിനഗര്‍, തുഫാന്‍ഗഞ്ച്, ഖര്‍ഗ്രാം എന്നിവിടങ്ങളിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി പറയുന്നു.

ദോംകലിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സതേഷുദ്ദീന്‍ ഷെയ്ഖ് എന്ന 52കാരനാണ് ഖരംഗ്രാമില കൊല്ലപ്പെട്ടത്.

നോര്‍ത്ത് 24 പര്‍ഗാനാസില്‍ വോട്ട് ചെയ്യാനെത്തിയ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പാര്‍ട്ടിക്കു നേര്‍ക്കുണ്ടായ ആക്രമണങ്ങളില്‍ പരാതിപ്പെടാനായിരുന്നു ഈ നടപടി.

പ്രവര്‍ത്തകരുടെ പരാതി ഗവര്‍ണര്‍ കേള്‍ക്കുകയും ചെയ്തു.

നോര്‍ത്ത് 24 പര്‍ഗാനാസില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റായ അബ്ദുള്ള കൊല്ലപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്ന ബിബിയുടെ ഭര്‍ത്താവാണ് കൊലയ്ക്ക് പിന്നിലെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

ഇസ്ലാംപുരി ടിഎംസി പ്രവര്‍ത്തകരും കൂച്ച്‌ ബിഹാറില്‍ ബിജെപി പോളിംഗ് ഏജന്റ് മാധബ് ബിശ്വാസിനും വെടിയേറ്റു.

പലസ്ഥലത്തും മഴ പെയ്യുന്നുണ്ട്. എന്നാല്‍ മഴയെ അവഗണിച്ചാണ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്.

Related posts

Leave a Comment