കൊവിഡില്‍ ലോകം വിറച്ച്‌ നില്‍ക്കെ കാബൂളില്‍ ചാവേര്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്ക്. കാബൂള്‍ മിലിട്ടറി പോസ്റ്റിന് സമീപമാണ് സംഭവം. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാന്‍ ആരോപിച്ചു.അഫ്ഗാന്‍ പ്രതിരോധമന്ത്രി ജനറല്‍ അസദുല്ല ഖാലിദും അഫ്ഗാനിസ്ഥാനിലെ യു.എസ് സേനയുടെ കമാന്‍ഡറുമായ യു.എസ് ജനറല്‍ സ്‌കോട്ട് മില്ലറും ആര്‍മി കമാന്‍ഡോ കോര്‍പ്‌സ് എന്നറിയപ്പെടുന്ന ഇവിടത്തെ സൈനിക താവളം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അതേസമയം, ആക്രമണത്തിന്റെ ഉത്തവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.യു.എസ് സമാധാന പ്രതിനിധി സല്‍മൈ ഖലീല്‍സാദും താലിബാനും തമ്മില്‍ ഫെബ്രുവരി അവസാനം ഒപ്പുവച്ച കരാര്‍ പ്രകാരം യു.എസും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണ്ണമായി സൈനിക പിന്‍വലിക്കലുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രാജ്യത്ത് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

Related posts

Leave a Comment