എഐ ക്യാമറാ വിവാദം: കരാറുകാര്‍ക്ക് ഇപ്പോള്‍ പണം നല്‍കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് ഇപ്പോള്‍ പണം നല്‍കരുതെന്ന് സര്‍ക്കാരിനോട് കേരളാ ഹൈക്കോടതി.

പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും പറഞ്ഞു. ഇനി കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ പണം നല്‍കരുതെന്നും പറഞ്ഞു.

ചീഫ് ജസ്റ്റീസ് എസ്.വ.എന്‍.ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ദേശം. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജിയില്‍ കഴമ്ബുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ക്യാമറ ഇടപാടില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

Related posts

Leave a Comment