തുടയിലെ മാംസം പൂര്‍ണ്ണമായും കടിച്ചെടുത്തു ; അരയ്ക്ക് താഴെയും ആഴത്തില്‍ മുറിവുകള്‍ ; ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ നിഹാല്‍

കണ്ണൂര്‍: കുട്ടിയെ തെരുവ് നായ കടിച്ചുകൊന്ന സംഭവത്തില്‍ 11 വയസ്സുള്ള നിഹാല്‍ ആക്രമിക്കപ്പെട്ടത് അതിക്രൂരമായി.

ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ പോയ കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത് ബോധംകെട്ട നിലയില്‍.

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലായിരുന്നു. അരയ്ക്കു താഴെയും ആഴത്തില്‍ മുറിവുകളുണ്ട്.

കണ്ണിന് താഴെയും കഴുത്തിനു പുറകിലും ആഴത്തില്‍ കടിയേറ്റ പാടുകളുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന നിഹാലിന് സംസാരശേഷിയും ഇല്ല. നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ശരീരമാസകലം മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പറമ്ബിലാണ് കുട്ടി കിടന്നിരുന്നത്. ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതാകുകയായിരുന്നു.

രാത്രി ഏഴരയോടെ എടക്കാട് പോലീസാണ് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment