‘വിദ്യയുടേത് വ്യാജ സര്‍ട്ടിഫിക്കറ്റ്, തെളിഞ്ഞു’: മഹാരാജാസിൽ തെളിവെടുപ്പ്, പ്രതി ഒളിവിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തക കെ.വിദ്യ വ്യാജരേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ചുവെന്ന കേസില്‍ അന്വേഷണ സംഘം മഹാരാജാസ് കോളജിലെത്തി.

അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജാസില്‍ എത്തിയത്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ഷാര്‍മ്മിളയില്‍ നിന്ന് മൊഴിയെടുത്തു. മലയാളം വവിഭാഗം അധ്യാപകരില്‍ നിന്നും മൊഴിയെടുക്കും.

മഹാരാജാസില്‍ നിന്ന് വിദ്യയ്ക്ക് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി മഹാരാജാസിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ല.

വിദ്യ ഫെലോഷിപ്പുമായി ബന്ധപ്പെട്ട് മഹാരാജാസില്‍ ജോയിന്‍ ചെയ്തിരുന്നു. ജോയിന്‍ ചെയ്തതുമായി ബന്ധപ്പെട്ട് രേഖ നല്‍കിയിരുന്നു. അതുമായി വ്യാജമായി നിര്‍മ്മിച്ച രേഖയ്ക്ക് സാമ്യമുണ്ടോയെന്ന് പോലീസ് പരിശോധിക്കട്ടെ.

വിദ്യ ജോലിക്ക് സമര്‍പ്പിച്ച രേഖയില്‍ ഒപ്പുവച്ചിരിക്കുന്ന ഏപ്രില്‍ ഒന്ന് പെസഹാ വ്യാഴാഴ്ചയാണ്. അന്ന് അവധി ദിനമായിരുന്നുവെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി. പോലീസ് ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി.

വിദ്യ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജ് ‍പ്രിന്‍സിപ്പലിെന്റ െമാഴിെയ അനുകൂലിക്കുന്നതാണ് മറ്റ് അധ്യാപകരുെട െമാഴികളും.

കേസില്‍ അന്വേഷണം ധൃതഗതിയില്‍ പുരോഗമിക്കുന്നുവെന്നും അഗളി ഡിവൈഎസ്പി അറിയിച്ചിരുന്നു.

Related posts

Leave a Comment