ഏഴു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം കണ്ണൂര്‍ യാത്ര പൂര്‍ത്തിയാക്കി; വന്ദേഭാരത് എക്സ്പ്രസ് ട്രയല്‍റണ്‍ പൂര്‍ത്തിയാക്കി

കണ്ണൂര്‍: കേരളം ആകാംഷയോടെ കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രയല്‍റണ്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കായിരുന്നു ട്രെയിന്‍ യാത്ര നടത്തിയത്.

പുലര്‍ച്ചെ 5.09 ന് തിരുവനന്തപുരത്ത് നിന്നും തിരിച്ച ട്രെയിന്‍ 12.20 ന് കണ്ണൂരില്‍ എത്തി. ഏഴൂ മണിക്കൂറും ഒമ്പത് മിനിറ്റു കൊണ്ടായിരുന്നു ട്രെയിന്‍ ഈ ദൂരം പിന്നിട്ടത്. സാധാരണ ട്രെയിനുകള്‍ എത്തുന്നതുമായി ഒരു മണിക്കൂറിന്റെയെങ്കിലും വ്യത്യാസം വരുന്നുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ട്രയല്‍റണ്‍ പുറപ്പെട്ടത്. ഉച്ചയ്യ് 12.20 ഓടെ കണ്ണൂരില്‍ നിന്ന് തിരിച്ച്‌ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ എട്ടുമണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്.

ഇതേ വേഗമാണ് ഉപയോഗിക്കുന്നതെങ്കില്‍ കേരളത്തില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിനായി വന്ദേഭാരത് മാറും.

കോട്ടയത്ത് രണ്ടു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് എത്തിയ ട്രെയിന്‍ എറണാകുളം ടൗണില്‍ എത്താന്‍ മൂന്ന് മണിക്കൂറും 18 മിനിറ്റുമാണ് എടുത്തത്.

ആറ് മണിക്കൂര്‍ കൊണ്ട് കോഴിക്കോടും എത്തിയതോടെ കേരളത്തില്‍ ഓടുന്ന വേഗതയേറിയ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവും കുറഞ്ഞത് ഒന്നര മണിക്കൂറിന്റെ സമയലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ട്രാക്കുകള്‍ മെച്ചപ്പെട്ടാല്‍ ഇനിയും വേഗം കിട്ടുമെന്നാണ് കരുതുന്നത്.

ട്രെയിനിന്റെ ഷെഡ്യൂളും റെയില്‍വെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും.

ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

ഷൊര്‍ണൂര്‍ പിന്നിട്ടപ്പോള്‍ ട്രെയിന്റെ വേഗം 110 കി.മീ. ആയിരുന്നു.

Related posts

Leave a Comment