‘ബാഗ് ഞാന്‍ ഉപേക്ഷിച്ചതല്ല’; പരിശോധനക്കിടയിലും 2 മണിക്കൂര്‍ സ്‌റ്റേഷനില്‍ ഒളിച്ചിരുന്നു; വിശ്വസിക്കാതെ പൊലീസ്

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അറസ്റ്റിലായ ഷാറൂഖ് സെയ്ഫിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.

ട്രെയിനിന് തീയിട്ട ശേഷം അതേ ട്രെയിനില്‍ തന്നെയാണ് താന്‍ കണ്ണൂരിലെത്തിയത് എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്.

കണ്ണൂരില്‍ എത്തിയ ശേഷവും പൊലീസിന്റ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ ഷാറൂഖ് സെയ്ഫിക്ക് സാധിച്ചു എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്നത്.

രണ്ട് മണിക്കൂറോളം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒളിച്ചിരുന്നു എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്.

എന്നാല്‍ ട്രെയിനിലെ ആക്രമണ വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനും ആക്രമിക്കപ്പെട്ട ട്രെയിനും അരിച്ച്‌ പെറുക്കിയിരുന്നു.

എന്നാല്‍ ഷാറൂഖ് സെയ്ഫിയെ പൊലീസിന് കണ്ടെത്താനായിരുന്നില്ല.

ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് തീവെപ്പ് സംഭവത്തിന് ശേഷം 11.40 ന് ആണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്.

പിന്നീട് 1.40 ന് വന്ന മരുസാഗര്‍ എക്സ്പ്രസിലാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ട്രെയിനിന് തീവെക്കുന്നതിനിടെ ഷാറൂഖ് സെയ്ഫിനും പൊള്ളലേറ്റിരുന്നു. ഡി 1 കോച്ചിന് തീവെച്ച ശേഷം അതേ ട്രെയിനിലെ മറ്റൊരു കോച്ചില്‍ കയറി എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്.

എന്നാല്‍ പൊള്ളലേറ്റ മുഖമായി എത്തിയ ഷാറൂഖിനെ മറ്റ് യാത്രക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്.

അങ്ങനെയെങ്കില്‍ ഈ വിവരം മറ്റ് യാത്രക്കാര്‍ പൊലീസിനോട് പറയേണ്ടതുമാണ്. എന്നാല്‍ ഇങ്ങനെ ഒരു വിവരം പൊലീസിന് ആരില്‍ നിന്നും ലഭിച്ചിട്ടില്ല.

മാത്രമല്ല മരുസാഗര്‍ എക്‌സ്പ്രസ് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റ് എടുക്കാതെയാണ് ഷാറൂഖ് സെയ്ഫി യാത്ര ചെയ്തത്.

മുഖം മറച്ചാണ് താന്‍ യാത്ര ചെയ്തത് എന്നും എന്നാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ താന്‍ ബോഗി മാറിക്കൊണ്ടിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്.

അങ്ങനെയെങ്കില്‍ ഈ ട്രെയിനിലെ യാത്രക്കാരും ഇത് സംബന്ധിച്ച വിവരം ആര്‍പിഎഫില്‍ അറിയിക്കേണ്ടതായിരുന്നു.

അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

തനിക്ക് ആരില്‍ നിന്നും സഹായം ലഭിച്ചിട്ടില്ല എന്നും ഷാറൂഖ് സെയ്ഫി പറയുന്നുണ്ട്. ആദ്യമായാണ് കേരളത്തില്‍ വരുന്നത് എന്നും ഇയാള്‍ പറയുന്നു.

വീട്ടുകാരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

 

Related posts

Leave a Comment