ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കുറിപ്പുകള്‍; റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ച്‌ തീക്കൊളുത്തിയ സംഭവത്തില്‍ അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയലും കുറിപ്പുകള്‍.

എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ നിന്നാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി സ്ഥലപ്പേരുകളും ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവും ബുക്കിലുണ്ട്.

പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്. അരക്കുപ്പി പെട്രോള്‍ എന്ന് സംശിയക്കുന്ന ദ്രാവകം, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടിഫിന്‍ ബോക്സ്, എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്.സംഭവത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു.

ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30ക്കുള്ള വിമാനത്തില്‍ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തുമെന്നാണ് സൂചന.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ (16307) കോരപ്പുഴയ്ക്കു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്.

ഡി 1 കോച്ചിലുണ്ടായിരുന്നവര്‍ക്കു നേരെ പെട്രോള്‍ വീശിയൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

Related posts

Leave a Comment