നൽകുന്നത് മെച്ചപ്പെട്ട ചികിത്സയെന്ന് ഉമ്മൻ ചാണ്ടി; ഇത്ര വലിയ ക്രൂരത പാടില്ലെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നിഷേധിക്കുന്നെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍.

ചിലര്‍ നികൃഷ്ഠമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇല്ലാക്കഥ ഉണ്ടാക്കി കുടുംബത്തെ ദ്രോഹിക്കരുതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

അപവാദ പ്രചാരണങ്ങള്‍ നടത്തുന്നവരില്‍ ചില ബന്ധുക്കളും ഉള്‍പ്പെടുന്നുവെന്നതില്‍ ദു:ഖമുണ്ട്. മനുഷ്യസാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും തുടര്‍ ചികിത്സ വൈകിയിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഡോക്ടര്‍ പറഞ്ഞ മരുന്നെല്ലാം നല്‍കി. അദ്ദേഹത്തിന്റെ ആരോഗ്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. മരുന്നാണ് ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്നും ഹൃദയവേദനയോടെയാണ് സൈഡ് എഫക്ടുള്ള മരുന്ന് കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന രീതിയിലുള്ള വാ‌ര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ റിപ്പോര്‍ട്ടുകള്‍ തള്ളി ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു.

മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും കുടുംബവും പാര്‍ട്ടിയും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment