നടി റിയയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; പ്രകാശ് കുമാറിന് കുരുക്കായത് മൊഴിയിലെ വൈരുദ്ധ്യം

ഹൗറ: നടി റിയാകുമാരിയുടെ മരണത്തില്‍ ഭര്‍ത്താവും സിനിമ നിര്‍മ്മാതാവുമായ പ്രകാശ് കുമാര്‍ അറസ്റ്റില്‍. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

ഇന്നലെ രാവിലെ ആറിന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ വെച്ചാണ് റിയ വെടിയേറ്റ് കൊല്ലപ്പെട്ടത്. റിയയും പ്രകാശ് കുമാറും മകളും കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്രയ്‌ക്കിടെ അക്രമിക്കപ്പെടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച കാര്‍ ബഗ്‌നാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് നല്‍കിയ മൊഴി.

അക്രമികളുടെ മര്‍ദ്ദനത്തിനിരയായ പ്രകാശ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റിയയ്‌ക്ക് വെടിയേറ്റല്‍ക്കുകയായിരുന്നെന്നാണ് വാദം. പിന്നാലെ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് സഹായം തേടി മൂന്ന് കിലോമീറ്ററോളം പ്രകാശ് സഞ്ചരിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെ റിയാകുമാരിയെ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, ഫോറസിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റിലായി സാധാരണയിലധികം അളവില്‍ രക്തവും ബുള്ളറ്റ് ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രകാശ് കുമാറിനെ അറസ്റ്റ് ചെയ്തത്. മകള്‍ കൊല്ലപ്പെട്ടതാണെന്ന് കാണിച്ച്‌ റിയയുടെ മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

റിയ പ്രകാശിനേക്കാള്‍ കൂടുതല്‍ സമ്ബാദിക്കുന്നതിനെച്ചൊല്ലിയും കൂടുതല്‍ പ്രശസ്തയാണെന്നതിന്റെ പേരിലും ഭര്‍ത്താവില്‍ നിന്ന് ശാരീരിക- മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു. പ്രകാശിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment