കൊല്ലത്ത് മൂന്നിടങ്ങളില്‍ എന്‍ ഐ എ റെയ്‌ഡ്‌

കൊല്ലത്ത് മൂന്നിടങ്ങളില്‍ എന്‍ ഐ എ റെയ്‌ഡ്‌. കൊല്ലം കരുനാഗപ്പള്ളിയിലും ചക്കുവള്ളിയിലും ഓച്ചിറയിലുമാണ് റെയ്‌ഡ്‌ നടക്കുന്നത്.

പി എഫ് ഐ നേതാവായിരുന്ന സിദ്ദിഖ് റാവുത്തറിൻറെ ചക്കുവള്ളിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത് ഇപ്പോള്‍. ഓച്ചിറ സ്വദേശി അന്‍സാരിയുടെയും കരുനാഗപ്പള്ളി സ്വദേശി ഷമീറിന്റെയും വീടുകളിലാണ് പരിശോധന നടക്കുന്നുണ്ട്.

പരിശോധനയില്‍ ചക്കുവള്ളിയില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ബുക്ക് ലെറ്റുകളും ഓച്ചിറയില്‍ നിന്ന് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, പി.എഫ്.ഐ യൂണീഫോമും പിടിച്ചെടുത്തു.

സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്‌ഡ്‌. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലില്‍ – 12 കേന്ദ്രങ്ങളില്‍. പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന.

തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍. എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടക്കുകയാണ്.

പത്തനംതിട്ടയില്‍ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടില്‍ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി.

പത്തനംതിട്ടയില്‍ റെയ്‌ഡ്‌ നടക്കുന്ന വീടുകളില്‍ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂര്‍ പഴകുളത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിന്‍്റെ വീട്ടിലാണ് പരിശോധന.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും എന്‍.ഐ.എ റെയ്‌ഡ്‌ നടക്കുകയാണ്. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിന്‍്റെ സാന്നിധ്യത്തിലാണ് എന്‍ഐഎ റെയ്‌ഡ്‌ നടക്കുന്നത്. ഈരാറ്റുപേട്ടയിലും എന്‍ഐഎയുടെ പരിശോധന നടക്കുകയാണ്.

മലപ്പുറത്തും പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളില്‍ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുന്‍പ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിൻറെ സഹോദരൻറെ മഞ്ചേരിയിലെ വീട്ടിലും റെയ്‌ഡ്‌ നടന്നു.

ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്‌ഡ്‌ നടക്കുകയാണ്. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്.

Related posts

Leave a Comment