മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജന പ്രവാഹം.
വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ടരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പുതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു.
നിയന്ത്രണങ്ങള്‍ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമാകുന്നത്.കഴിഞ്ഞ രണ്ട് തീര്‍ത്ഥാടനകാലവും നിയന്ത്രണങ്ങളോടെയായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത സാധാരണ തീര്‍ത്ഥാടന കാലത്തിനാണ് ഇക്കൊല്ലം ശബരിമല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളില്‍ തന്നെ 60000ത്തോളമാണ്. അവധി ദിവസങ്ങളില്‍ ഇത് 80000 ന് മുകളിലേക്ക് എത്തിയിരിക്കുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്ത ഗോപന് സന്നിധാനത്ത് എത്തിയിരുന്നു. വലിയ ഭക്തജന തിരക്കാണ് സന്നിധാനത്തുള്ളത്. ഇതിനൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു.
കണ്ണൂര്‍ തളിപ്പറമ്പ് കീഴുത്രം കെ ജയരാമന് നമ്പുതിരി യാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തി. കോട്ടയം വൈക്കം ഇണ്ഡന്‍തുരുത്തി മനയിലെ ഹരിഹരന് നമ്പുതിരിയാണ് മാളികപ്പുറത്തെ മേല്‍ശാന്തി.