കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥി

കോട്ടയം: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടി തന്നെ വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടില്‍ ബഹളമുണ്ടാക്കി പത്താം ക്ലാസ് വിദ്യാര്‍ഥി.

വെറു പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ അനുനയിപ്പിക്കാന്‍ പോയ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ് ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി. വെട്ടുകത്തിയുമായി പാഞ്ഞടുത്ത കുട്ടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ച്‌ കിട്ടിയതെന്ന് അവര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ളതിനാല്‍ നിഷ രാവിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്യാമ്ബയിന്റെ ഭാഗമായുള്ള ക്ലാസ് എടുത്ത ശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരാള്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ തന്റെ മകന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നു. വഞ്ചിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കണ്ണൂരിലേക്ക് പോകാന്‍ പണം നല്‍കണമെന്നാണ് പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ ആവശ്യമെന്നും അച്ഛന്‍ അറിയിച്ചു.

ഉടന്‍ തന്നെ യൂണിഫോം മാറി സിവില്‍ വേഷത്തില്‍ കുട്ടിയുടെ പിതാവിനൊപ്പം വീട്ടിലേക്ക് തിരിച്ചു. പ്രശ്‌നമുണ്ടാക്കുന്നത് കുട്ടിയല്ലേയെന്നും പോലീസ് വേഷവും സ്‌റ്റേഷനിലെ വാഹനവും കണ്ട് പേടിക്കേണ്ടെന്നും കരുതിയാണ് ഇങ്ങനെ പോയതെന്നും ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ കൂടിയായ ഉദ്യോഗസ്ഥ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ക്ഷോഭിച്ച്‌ നില്‍ക്കുകയായിരുന്ന കുട്ടി തന്നെ കണ്ടപ്പോള്‍ ഇതാരാണ് എന്ന് തിരക്കി. സ്‌റ്റേഷനില്‍ നിന്ന് വന്നതാണെന്ന് അച്ഛന്‍ പറഞ്ഞത് കേട്ടപ്പോള്‍ അകത്തേക്ക് പാഞ്ഞ കുട്ടി ഒരു വെട്ടുകത്തിയുമായി തിരികെ വന്ന് തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

അലറി അടുത്ത കുട്ടിയോട് സംയമനത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ലെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും മനസ്സിലായപ്പോള്‍ മുറ്റത്ത് നിന്ന് പുറത്തേക്ക് ഓടുക മാത്രമേ തനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂവെന്നും ഉദ്യോഗസ്ഥ പറയുന്നു. വീടിന് പുറത്തേക്ക് ഓടിയ തന്നെ ആക്രമിക്കാന്‍ ആയുധവുമായി കുട്ടി പിന്നാലെ വന്നു.

Related posts

Leave a Comment