വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് പുലര്‍ച്ചെയെത്തി തീ കൊളുത്തി മരിച്ചു

കോഴിക്കോട്: വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു.
നാദാപുരം ജാതിയേരിയില്‍ കല്ലുമ്മലില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അര കിലോമീറ്ററോളം ദൂരെയുള്ള യുവതിയുടെ വീട്ടിലെത്തി രത്നേഷ് അക്രമം നടത്തിയത്. വീടിന്‍്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്ബ് ഗോവണി ഉപയോഗിച്ച്‌ ഇരുനില കോണ്‍ക്രീറ്റ് വീടിന്‍്റെ മുകള്‍ നിലയില്‍ കയറുകയും മരത്തിന്‍്റെ വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ കയറി തീ വെക്കുകയായിരുന്നു.

വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസിയായ സ്ത്രീ ബഹളം വെക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്‍്റെ ടെറസില്‍ നിന്ന് യുവാവ് ഇറങ്ങി വരികയും, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം വീണു കിടക്കുകയായിരുന്നു രത്നേഷ്. കല്ലുമ്മലിലെ ചെറിയ കുനിയില്‍ കണ്ണന്‍്റ വീട്ടിലാണ് യുവാവ് അക്രമം നടത്തിയത്.

പരിക്കേറ്റ യുവതിയെയും സഹോദരനെയും മാതാവിനെയും
നാട്ടുകാര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്ക് സാരമുള്ളതല്ല. യുവതിയുടെ വിവാഹം ഏപ്രില്‍ നാലിന് നിശ്ചയിച്ചതായിരുന്നു. മരിച്ച രത്നേഷ് ഇലക്‌ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. യുവാവിന്‍്റെ മൃതദേഹം വടകര ഗവണ്‍മെന്‍്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാദാപുരം DySP ടി.പി. ജേക്കബ്, വളയം സി.ഐ. എ. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

ഇരുവരും പ്രണയത്തിലായിരുന്നതായും, ഈ ബന്ധത്തില്‍ നിന്ന് അടുത്തിടെ യുവതി പിന്മാറിയതാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

Related posts

Leave a Comment