ഹോട്ടലില്‍ ബീഫ് ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ വെടിയേറ്റ് മരിച്ചത് ആ വഴി സ്‌കൂട്ടറില്‍ വന്ന യുവാവ്.

മദ്യലഹരിയില്‍ ബീഫ് കഴിക്കാനെത്തിയ മൂലമറ്റം മാവേലിപുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടിന്റെ (33) വെടിയേറ്റാണ് ഇടുക്കി കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ പാട്ടത്തില്‍ സനല്‍ ബാബു (ജബ്ബാര്‍-32) കൊല്ലപ്പെട്ടത്. സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന് (32) ഗുരുതരമായി പരിക്കേറ്റു.

ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കെതിരെ തട്ടിക്കയറിയ മാര്‍ട്ടിനെ അവിടെ ആഹാരം കഴിക്കാനെത്തിയ ചിലരും കൈകാര്യം ചെയ്തതോടെ വീട്ടില്‍പ്പോയി തോക്കെടുത്തുകൊണ്ടുവരുകയായിരുന്നു.

ഹോട്ടലിനു മുന്നില്‍ ആകാശത്തേക്ക് വെടിവച്ചശേഷം മടങ്ങിയെങ്കിലും സമീപ സ്ഥലത്തുവച്ച്‌ വീണ്ടും സംഘര്‍ഷമുണ്ടായതോടെയാണ് ആള്‍ക്കൂട്ടത്തിനുനേരെ നേരെ വെടിയുതിര്‍ത്തത്. ലൈസന്‍സില്ലാത്ത നാടന്‍ തോക്കാണ് കൈവശമുണ്ടായിരുന്നത്.

പൊലീസ് പറയുന്നതിങ്ങനെ… രാത്രി പത്തോടെ അറക്കുളം അശോക കവലയിലെ ഹോട്ടലില്‍ സ്‌കൂട്ടറില്‍ എത്തിയ ഫിലിപ്പ് മാര്‍ട്ടിനും പിതൃസഹോദരന്‍ ജിജുവും ബീഫ് ഉള്‍പ്പെടെയുള്ള ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി. ബീഫ് ഇല്ലെന്ന് കടയുടമ പി.വി. സൗമ്യ പറഞ്ഞു. എന്നാല്‍, ബീഫ് പാഴ്സല്‍ നല്‍കുന്നത് കണ്ടതോടെ ഫിലിപ്പ് ചോദ്യം ചെയ്തു. കടയില്‍ ഉണ്ടായിരുന്നവരുന്നവര്‍ ഫിലിപ്പിനെ മര്‍ദ്ദിച്ചു. ഇരുവരും വീട്ടിലേക്ക് മടങ്ങി. ഫിലിപ്പ് തോക്കുമായി കാറില്‍ ഒറ്റയ്ക്ക് ഹോട്ടലിന് മുന്നിലെത്തി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു

കണ്ടുനിന്നവര്‍ കാറിനു കല്ലെറിഞ്ഞു. മടങ്ങിയ ഫിലിപ്പ് വീട്ടിലേക്ക് തിരിയുന്ന എ.കെ.ജി ജംഗ്ഷനില്‍ കാര്‍ ഒതുക്കിയിട്ടു. മര്‍ദ്ദിച്ചവര്‍ അവിടെയെത്തിയത് ഏറ്റുമുട്ടലില്‍ കലാശിച്ചു. കാറുമായി ഏതാനും മീറ്റര്‍ മുന്നോട്ടുപോയ ഫിലിപ്പ് തോക്കില്‍ തിരകള്‍ നിറച്ച്‌ വീണ്ടുമെത്തി. കാര്‍ തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഈ സമയം സ്‌കൂട്ടറില്‍ വരികയായിരുന്നു സനല്‍ ബാബുവും പ്രദീപ് പുഷ്‌കരനും.
കഴുത്തിന് വെടിയേറ്റ സനല്‍ സംഭവ സ്ഥലത്തു ത്‌ന്നെ മരിച്ചു.

തലയിലും വയറിലുമാണ് പ്രദീപിന് വെടിയേറ്റത്. ഇരുവരും സുഹൃത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം പൊതിഞ്ഞെടുത്ത് മടങ്ങുകയായിരുന്നു. ഫിലിപ്പിനെ മുട്ടത്തുവച്ച്‌ കാര്‍ തടഞ്ഞാണ് അറസ്റ്റു ചെയ്തത്.കൊല്ലപ്പെട്ട സനല്‍ ബാബു അവിവാഹിതനാണ്.

കോലഞ്ചേരിയിലെ സ്വകാര്യ മെഡി. കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ കഴിയുന്ന പ്രദീപ് കുവൈറ്റിലായിരുന്നു. തലച്ചോറില്‍ കുടുങ്ങിയ പെല്ലറ്റിന്റെ ഭാഗം നീക്കാനായിട്ടില്ല. വയറില്‍കൊണ്ടത് നീക്കം ചെയ്തു .മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി ഒരു മാസത്തെ ലീവിന് എത്തിയതായിരുന്നു.

Related posts

Leave a Comment