ഹര്‍ഭജന്‍ സിംഗിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കി ആം ആദ്മി പാര്‍ട്ടി;

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വമ്ബന്‍ വിജയത്തിന് പിന്നാലെ നിര്‍ണായകമായ തീരുമാനവുമായി ആം ആദ്മി പാര്‍ട്ടി (എഎപി) രംഗത്ത്.

മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെ എഎപിയുടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് ഹര്‍ഭജനെ മത്സരിപ്പിക്കുക. ഇദ്ദേഹത്തെ കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദയെയും, ഡല്‍ഹി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ സന്ദീപ് പഥകിനെയും പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് വിവരം. ഈ മാസം അവസാനമാണ് തിരഞ്ഞെടുപ്പ്.

ഹര്‍ഭജന്‍ സിംഗിനെ പാര്‍ട്ടി ഒരു യൂത്ത് ഐക്കണായാണ് കാണുന്നത്. മാത്രമല്ല അദ്ദേഹം രാജ്യത്തുടനീളം അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്. ദീര്‍ഘ കാലമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എംഎല്‍എ കൂടിയായ രാഘവ് ഛദ്ദ. പാര്‍ട്ടിയുടെ പഞ്ചാബിന്റെ ചുമതലേയറ്റതു മുതല്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുകയും പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ ഉജ്ജ്വല വിജയം ഉറപ്പാക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. പഞ്ചാബിലെ ഏഴ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചെണ്ണത്തിലേക്ക് മാര്‍ച്ച്‌ 31 നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇലക്ഷന്‍ പ്രഖ്യാപനവും കഴിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

Related posts

Leave a Comment