വീട് വച്ച്‌ നല്‍കാന്‍ സിപിഎമ്മും വാവ സുരേഷും ധാരണാപത്രം ഒപ്പിട്ടു. ഇനി കെട്ടുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം

സിപിഎം വാവാ സുരേഷിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍ വാസവന്‍, കടകംപള്ളി എംഎല്‍എ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

 

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബില്‍ സൊസൈറ്റിയാണ് വീട് നിര്‍മിച്ച്‌ നല്‍കുന്നത്. ഒരു വീട്ടിലെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കും . വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങള്‍. കിട്ടിയ പുരസ്‌കാരങ്ങള്‍ പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീട്ടിലാണ് വാവ സുരേഷ് ഇപ്പോള്‍ കഴിയുന്നത്.

‘സുരേഷിന്റെ പ്രവര്‍ത്തനം തുടരാന്‍ വേണ്ടിയാണ് വീടിന്റെ കാര്യത്തില്‍ സിപിഎം ഇടപെടുന്നത്. സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത് . വീടിന്റെ നിര്‍മാണം ഒരുദിവസം പോലും നിര്‍ത്തിവെക്കില്ല.

വാവാ സുരേഷ് ആശുപത്രിയില്‍ കിടന്ന സമയത്താണ് വീടിന്റെ ദയനീയമായ അവസ്ഥ സിപിഎം നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോധം വന്ന സമയത്ത് വീട് നിര്‍മിച്ചു നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയും അത് സുരേഷ് സമ്മതിക്കുകയും ചെയ്തു .

ഏറ്റവും അടുത്ത ദിവസം തന്നെ എന്‍ജിനീയര്‍ എത്തി വാവാ സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം ആരാഞ്ഞശേഷം പ്ലാനുണ്ടാക്കും . വാവാ സുരേഷ് മൃഗസ്‌നേഹിയും മനുഷ്യസ്‌നേഹിയുമാണ്. അത് വിമര്‍ശകര്‍ കാണാതെ പോകുന്നു.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും കണ്‍മുന്നില്‍ ബോധ്യമാകുന്നവയാണ്. അത്തരം കാര്യങ്ങളെ ആക്ഷേപിക്കുകയും അപഹസിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല .

ആര്‍ക്ക് വേണ്ടിയാണ് ഈ പരിഹാസമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . പാമ്ബിനെക്കണ്ടാല്‍ ഓടുന്നവരാണ് വിമര്ശകരില്‍ ഏറെയും . നന്മ ആരു ചെയ്താലും അതിനെ ഒന്നായി കാണാന്‍ ശ്രമിക്കണം. പാമ്ബിനെ പിടിക്കാന്‍ വാവാ സുരേഷിനെ വിളിക്കരുത് എന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് കുശുമ്ബാണ്.

പാമ്ബിനെ പിടിക്കാന്‍ ഫോറസ്റ്റുകാര്‍ പലപ്പോഴും പറയുന്ന സമയത്ത് വരാറില്ല. വന്നാല്‍ തന്നെ കൃത്യമായി പിടിച്ച്‌ വനത്തില്‍ കൊണ്ടുപോകും എന്നതിന് എന്താണ് ഉറപ്പ്. വാവ സുരേഷ് ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്ത് ആയിരക്കണക്കിന് ഫോണ്‍കോളുകളാണ് വന്നത്.

സുരേഷിനെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തിയെ ഇഷ്ടപ്പെടാത്തവര്‍ പറയുന്ന വര്‍ത്തമാനമായി മാത്രം പരിഹാസങ്ങളെ കണ്ടാല്‍ മതി.

പാമ്ബിനെ സുരേഷ് വിളിക്കുന്നത് അതിഥിയെന്നാണ്. അങ്ങനെ പിടിക്കുന്നവയെ വനത്തിലാണ് കൊണ്ടുവിടുന്നത്. പ്രകൃതി സ്‌നേഹിയാണ് വാവ സുരേഷ് . അതുകൊണ്ട് ഒരാള്‍ നന്മ ചെയ്താല്‍ അതിനെ എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നത് .

സുരേഷിനെതിരെ വിമര്‍ശനവുമായി വന്നവരില്‍ ആക്റ്റിവിസ്റ്റ് അഡ്വ ഹരീഷ് വാസുദേവന്‍ മുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വരെയുണ്ട് .

Related posts

Leave a Comment