രണ്ടു പെണ്‍മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

കുഴിത്തുറ: രണ്ടു പെണ്‍മക്കളെയും ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കുഴിത്തുറയ്ക്കു സമീപം കഴുവന്‍തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും ആറുമാസം പ്രായമുള്ള ഇളയമകളെയും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
ജപഷൈന്‍ വര്‍ക്കലയിലെ ഒരു സ്ഥാപനത്തില്‍ ജോലിനോക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ഭര്‍ത്തൃമാതാവ് പുറത്തുപോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
തുടര്‍ന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിന്‍വശത്ത് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. മാര്‍ത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈ.എസ്.പി. ഗണേശന്‍ തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റുേമാര്‍ട്ടത്തിനായി കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

Related posts

Leave a Comment