കുട്ടിയെ തട്ടിയെടുത്തത് കാമുകന്‍ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്താന്‍; ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച്‌ മറ്റൊരു ജീവിതം സ്വപ്‌നം കണ്ടു

കോട്ടയം: നഴ്‌സിന്റെ വേഷത്തിലെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രസവ വാര്‍ഡില്‍ നിന്ന് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കാമുകനായ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് യുവതിയെ ചോദ്യം ചെയ്തതിവല്‍ നിന്നും തെളിഞ്ഞു. ഗര്‍ഭിണിയായിരുന്ന നീതു ഗര്‍ഭം അലസിപ്പിച്ച വിവരം കാമുകനെ അറിയിച്ചിരുന്നില്ല. കുഞ്ഞിനെ കാട്ടി മറ്റൊരു വിവാഹത്തിന് തുനിഞ്ഞ ബാദുഷയെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കാനായാണ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കവര്‍ന്നത്.

മുപ്പത്തിമൂന്നുകാരിയായ നീതു പ്രവാസിയായ തിരുവല്ല സ്വദേശി സുധീഷിന്റെ ഭാര്യയാണ് . ഈ വിവാഹ ബന്ധത്തില്‍ ഇവര്‍ക്ക് എട്ടുവയസുള്ള കുഞ്ഞുമുണ്ട്. നീതു കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയില്‍ പ്ലാനറാണ്. ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയത്തിലായത്. ബന്ധം സ്ഥാപിച്ച്‌ ബാദുഷ മുപ്പത് ലക്ഷത്തോളം രൂപ നീതുവില്‍ കൈക്കലാക്കിയതായും വ്യക്തമായി

കഴിഞ്ഞ ദിവസം നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും നീതു വാങ്ങിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയതെന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തി.

ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതില്‍ ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലല്‍ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തി. കുഞ്ഞിനെ അമ്മക്ക് കൈമാറി. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യത് വരുകയാണ്. ഈ സ്ത്രീം ഇതിനുമുമ്ബും വേഷംമാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്‌സാക്ഷികളും പറഞ്ഞു. അതേസമയം ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

മന്ത്രി വി.എന്‍ വാസവന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി കാര്യങ്ങള്‍ തിരക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. തട്ടികൊണ്ടു പോകലിനു പിന്നില്‍ ഒരാള്‍ മാത്രം ആയിരിക്കാന്‍ വഴിയില്ലെന്നു മറ്റു ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment