സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ പത്തൊന്‍പതുകാരി ക്ലാസില്‍ നിന്നും ഇറങ്ങിയോടി, പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

നെടുമങ്ങാട്: അരുവിക്കരയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ 19 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍.

കല്‍കുഴി സ്വദേശി മോഹന്‍ സരൂപിനെയാണ് (45) അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര, മുണ്ടേല, കുളക്കോട് ഭാഗങ്ങളില്‍ ബ്രെയിന്‍സ് അക്കാഡമി എന്ന പേരില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയായിരുന്നു പ്രതി. പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയും ഇവര്‍ക്കുനേരെ ലൈംഗികചുവയുള്ള പദങ്ങള്‍ പ്രയോഗിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നു.

ഒരാഴ്ച് മുമ്ബാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇവിടെ നിന്ന് ഇറങ്ങി ഓടിയ പെണ്‍കുട്ടി പിന്നീട് ക്ലാസിനെത്തിയില്ല. സഹപാഠികള്‍ തിരക്കിയപ്പോഴാണ് ഇവരോട് പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞത്. ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ അരുവിക്കര എസ്.എച്ച്‌.ഒ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള കണ്ണടക്കടയില്‍വച്ച്‌ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും നേരത്തെ പരാതി ഉണ്ടായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment