ഉത്തര്‍പ്രദേശില്‍ ബരാബങ്കിയിലെ കിസാൻ പാതയിലെ ഔട്ടർ റിംഗ് റോഡിൽ വൻ അപകടം. ഡബിള്‍ ഡക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 9 പേര് മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിൽ 26 പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
ഡല്‍ഹിയില്‍ നിന്ന് ലക്നൗ വഴി ബഹ്റായിച്ചിലേക്കു യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. അതിവേഗത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് എതിരെ വരികയായിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റവരെ ലക്നൗവിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. സാധ്യമായ മികച്ച ചികിത്സ നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്‍കും. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
പശുവിനെ രക്ഷിക്കാൻ ശ്രമിക്കവെ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതുവരെ, അപകടത്തിൽ ഒമ്പത് പേരുടെ മരണം ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്, 32 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. അതേസമയം, പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തു. ട്രക്കും ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ ഒരു ഭാഗം മുഴുവൻ തകർന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു