ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.

കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്.

സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.

പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി മിഥുന്റെ ഭാര്യ മീരക്കാണ് ഇങ്ങനെയൊരു ദുരോഗ്യമുണ്ടായത്. പരവൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ്.എ.റ്റി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്.

ഒടുവില്‍ കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിക്കുമ്ബോള്‍ കുഞ്ഞ് മരിച്ചിട്ട് ആറ് ദിവസം കഴിഞ്ഞിരുന്നു.

Related posts

Leave a Comment