കാമുകനെ മര്‍ദിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെയും ക്വട്ടേഷന്‍ സംഘാംഗങ്ങളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചാത്തന്നൂര്‍: കാമുകനെ മര്‍ദിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെയും ക്വട്ടേഷന്‍ സംഘാംഗങ്ങളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തില്‍പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മയ്യനാട് സങ്കീര്‍ത്തനയില്‍ ലെന്‍സി ലോറന്‍സ് (30), ക്വട്ടേഷന്‍ സംഘാംഗങ്ങളായ വര്‍ക്കല കണ്ണമ്ബ പുല്ലാനിയോട് മാനസ സരസില്‍ അനന്ദു (21), അയിരൂര്‍ തണ്ടില്‍വീട്ടില്‍ അമ്ബു (33) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സംഘത്തില്‍പെട്ട നാല് പ്രതികള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച്‌


പൊലീസ് പറയുന്നത്: ഭര്‍ത്താവ് വിദേശത്തായ ലെന്‍സി ലോറന്‍സും ശാസ്താംകോട്ട സ്വദേശിയായ മൈക്രോഫിനാന്‍സ് ബാങ്ക് ജീവനക്കാരനായ ഗൗതമും അടുപ്പത്തിലായിരുന്നു. ഗൗതമിന് മറ്റൊരു വിവാഹാലോചന വന്നതോടെ ഇരുവരും പിണങ്ങിയതിനെതുടര്‍ന്നാണ് ഇയാളെ മര്‍ദിക്കുന്നതിന് ലെന്‍സി ക്വേട്ടഷന്‍ നല്‍കിയത്. ഗൗതമിന് കൊടുത്ത മൊബൈല്‍ ഫോണും രൂപയും തിരികെ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വര്‍ക്കല സ്വദേശിയും സുഹൃത്തുമായ അനന്ദുപ്രസാദിന് 40000 രൂപക്കാണ് ക്വട്ടേഷന്‍ കൊടുത്തത്. 10000 രൂപ അഡ്വാന്‍സ് നല്‍കി.
ക്വേട്ടഷനെടുത്ത അനന്ദുവിെന്‍റ സഹോദരന്‍ വിഷ്ണുപ്രസാദ് ഗൗതമിെന്‍റ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമാണ്. ഗൗതമിനെ വര്‍ക്കലയില്‍ എത്തിക്കുന്നതിന് കഴിഞ്ഞ 14ന് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് സമീപം താമസസ്ഥലത്ത് കാറിലെത്തി വിഷ്ണുപ്രസാദിനെ ആദ്യം വിളിച്ചുകൊണ്ടുപോയി.
വിഷ്ണുപ്രസാദ് വഴങ്ങാത്തതിനെതുടര്‍ന്ന് ഇയാളെ ആളില്ലാത്ത സ്ഥലത്തെത്തിച്ച്‌ മര്‍ദിച്ചു. തുടര്‍ന്ന് വിഷ്ണുവിനെ ഉപയോഗിച്ച്‌ ഗൗതമിനെ അയിരൂരില്‍ വിളിച്ചുവരുത്തുകയും അതിക്രൂരമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണും പണവും കവരുകയും ചെയ്തു. വിഷ്ണുപ്രസാദും ഗൗതമും ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതിെന്‍റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ ചികിത്സയുടെ പേരില്‍ ഒളിവില്‍ കഴിഞ്ഞുവരവെ, മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ലെന്‍സിയെ പിടികൂടിയത്. മറ്റ് പ്രതികളെ അയിരൂരിലെ വിവിധ ഒളിസങ്കേതങ്ങളില്‍നിന്നാണ് പിടികൂടിയത്. നാലുമുതല്‍ ഏഴുവരെയുള്ള പ്രതികളായ വര്‍ക്കല സ്വദേശികള്‍ അരുണ്‍, മഹേഷ്‌, അനസ്, പൊടി എന്ന് വിളിക്കുന്ന സതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.

Related posts

Leave a Comment