പാലക്കാട് അയിലൂർ കാരക്കാട്ട്പറമ്ബിൽ കാണാതായ 18കാരിയെ 10 വർഷത്തിന് ശേഷം കണ്ടെത്തി.

നെന്മാറ: പാലക്കാട് അയിലൂർ കാരക്കാട്ട്പറമ്ബിൽ കാണാതായ 18കാരിയെ 10 വർഷത്തിന് ശേഷം കണ്ടെത്തി. കണ്ടെത്തിയതിന് പിന്നാലെ ഒരുപോലെ അമ്ബരപ്പിലാണ് നാട്ടുകാരും പൊലീസും. കാരണം പെൺകുട്ടി ഒളിച്ചിരുന്നത് അയൽപക്കത്തെ യുവാവിന്റെ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻപോലും ഇടമില്ലാത്ത മുറിയിൽ എന്നതാണ് യാഥാർത്ഥ്യം.
2010 ഫെബ്രുവരി രണ്ടു മുതൽ യുവതിയെ കാണാനില്ലെന്നു വീട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ വിവരം പുറത്തു വന്നത് യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുൻപു കാണാതായതിന് പിന്നാലെയാണ്. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു കഥ നാടറിഞ്ഞത്. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു ഒളിജീവിതം. സ്വന്തം വീടിനു കുറച്ചകലെ ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നത് വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.മൂന്നു മാസം മുൻപു വരെ യുവാവിന്റെ ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു പെൺകുട്ടിയുടെ ഒളി ജീവിതം. യുവാവ് വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു നൽകി. പുറത്തിറങ്ങുമ്ബോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു. മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. മൂന്നു മാസം മുൻപ് വീടുവിട്ടിറങ്ങിയ ഇരുവരും പിന്നീടു വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു താമസം

Related posts

Leave a Comment