ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ് ; ചുമതലയേറ്റ് രണ്ടാഴ്ചക്കകം ബജറ്റ്
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് സഭയില്.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിടാനാണ് 20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനം.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കയ്യിലെ ത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ സബ്സിഡികൾ എന്നിവയ്ക്കായി 8300 കോടിയും ലഭ്യമാക്കും.
- ടൂറിസം പുനരുജ്ജീവന പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി.
- വിനോദസഞ്ചാരമേഖലയുടെ മാർക്കറ്റിങ്ങിന് 50 കോടിരൂപ അധികം.
- കെഎഫ്സി 400 കോടിരൂപയുടെ വായ്പ ലഭ്യമാക്കും.
- കുടംബശ്രീക്ക് 4 ശതമാനം പലിശനിരക്കിൽ ആയിരം കോടിയുടെ വായ്പാ പദ്ധതി
- തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി പാക്കേജ്. ആദ്യഘട്ടത്തിൽ കിഫ്ബിയിൽനിന്ന് 1500 കോടി
- തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാർഗങ്ങൾ സ്വീകരിക്കും
- വികസന കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന ബജറ്റാണ് ടി എം തോമസ് ഐസക് ഈ വർഷം അവതരിപ്പിച്ചത്. അതിലെ പ്രഖ്യാപനങ്ങൾ എല്ലാം നടപ്പാക്കും
- കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും
- വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പാക്കേജ്
ഉന്നതവിദ്യാഭ്യാസത്തിന് കൂടുതൽ പദ്ധതികൾ - റബർ സബ്സിഡി കുടിശ്ശികക്ക് 50 കോടി .
- മത്സ സംസ്ക്കരണത്തിന് 5 കോടി
- കാർഷിക ഉൽപന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കും.
- കുടംബശ്രീക്ക് 4 ശതമാനം പലിശനിരക്കിൽ ആയിരം കോടിയുടെ വായ്പാ പദ്ധതി
- കൃഷിഭവനുകൾ സ്മാർട്ട് ആക്കാൻ ആദ്യഘട്ടമായി 10 കോടി
- തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി പാക്കേജ്. ആദ്യഘട്ടത്തിൽ കിഫ്ബിയിൽനിന്ന് 1500 കോടി
- കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാർഷിക വായ്പ് . കൃഷിക്കാർക്ക് 4 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം വരെ വായ്പ
- തൊഴിൽ സംരംഭങ്ങൾക്ക് 1600 കോടി രൂപ വായ്പ
- തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാർഗങ്ങൾ സ്വീകരിക്കും
- 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ 1000 കോടി.
- ഉപജീവനം പ്രതിസന്ധിയിലായവര്ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടിരൂപ
- പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 2000 കോടി രൂപ വായ്പ
- വാക്സിൻ വിതരണ കേന്ദ്രത്തിന് പത്ത്കോടി. ലൈഫ് സയൻസ് പാർക്കിൽ വാക്സിൽ ഉൽപാദന യൂണിറ്റുകൾ, വാക്സിൻ ഗവേഷണത്തിന് പദ്ധതിയുണ്ടാക്കും
- പകർച്ച വ്യാധി നിയന്ത്രണത്തിന് മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്കുകൾ, സിഎച്ച്സി, പിഎച്ച്സികളിൽ 10 ഐസൊലേഷൻ കിടക്കകൾ
- കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിക്കുന്നു. ഓരോ ധനകാര്യ കമ്മിഷനുകൾ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണ്.
- കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി രൂപ വകയിരുത്തി
- കോവിഡ് ബാധിത മേഖലകൾക്ക് 20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു
- കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കേണ്ടിവന്നു.
- ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർ വിജയം കേരള ജനതയുടെയും വിജയമാണ്.
വികസന കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന ബജറ്റാണ് ടി എം തോമസ് ഐസക് ഈ വർഷം അവതരിപ്പിച്ചത്. അതിലെ പ്രഖ്യാപനങ്ങൾ എല്ലാം നടപ്പാക്കും - കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും
- ടൂറിസം പുനരുജ്ജീവന പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി.
- വിനോദസഞ്ചാരമേഖലയുടെ മാർക്കറ്റിങ്ങിന് 50 കോടിരൂപ അധികം.
- കെഎഫ്സി 400 കോടിരൂപയുടെ വായ്പ ലഭ്യമാക്കും.
- കോസ്റ്റൽ ഹൈവേ പൂർത്തിയാക്കും. തീര സംരക്ഷണം ഉറപ്പാക്കും.
- ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കാനും 1500 കോടി
നദീസംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കും.അണക്കെട്ടുകളിലെ മണൽ നീക്കം ചെയ്യും - പാൽ മൂല്യവർധന ഉൽപന്നങ്ങൾക്കായി ഫാക്ടറി സ്ഥാപിക്കും.
തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി
കർഷകർക്ക് കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാർഷിക ഉൽപന്ന വിപണനത്തിനും 10 കോടി - കൃഷിഭവനുകൾ സ്മാർട്ട് ആക്കാൻ ആദ്യഘട്ടമായി 10 കോടി
തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി പാക്കേജ്. ആദ്യഘട്ടത്തിൽ കിഫ്ബിയിൽനിന്ന് 1500 കോടി - കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാർഷിക വായ്പ് . കൃഷിക്കാർക്ക് 4 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം വരെ വായ്പ