കൊവിഡ് ചികിത്സയുടെ പേരിലെ അമിത ചാര്‍ജ്: സ്വകാര്യ ആശുപത്രിക്കെതിരേ കേസെടുത്ത് പൊലിസ്

കൊച്ചി: കൊവിഡ് ചികിത്സയുടെ പേരില്‍ രോഗികളെ പിഴിയരുതെന്ന് ഹൈക്കോടതി തന്നെ അഭ്യര്‍ഥിച്ചിട്ടും കൊള്ള ഫീസ് ഈടാക്കിയ സംഭവത്തില്‍ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു. ആലുവ ഈസ്റ്റ് പൊലിസാണ് കേസെടുത്തത്. ക്ലിനികള്‍ ഇസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. ഫീസ് നിരക്ക് രോഗികളില്‍ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമാണ് കേസ്. ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കിയിരുന്നു.
തൃശ്ശൂര്‍ സ്വദേശികളായ രണ്ടു രോഗികളില്‍ നിന്ന് പി.പി.ഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപ ആശുപത്രി ഈടാക്കിയയെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. പത്ത് ദിവസം കിടന്ന ആന്‍സന്‍ എന്ന രോഗിയ്ക്ക് നല്‍കേണ്ടിവന്നത് 44,000 രൂപ.

പത്ത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ 1,67, 381 രൂപയാണ് ഇയാളില്‍ നിന്ന് ആശുപത്രി ഈടാക്കിയ ബില്ല്്. അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മറ്റൊരു രോഗിയില്‍ നിന്ന് ഈടാക്കിയത് 67, 880 രൂപയാണ്. ഇതില്‍ 37,572 രൂപയും പി.പി.ഇ കിറ്റിന് മാത്രമാണ് ഈടാക്കിയിരിക്കുന്നതെന്ന് ഇയാളും വ്യക്തമാക്കി.
സംഭവത്തില്‍ രോഗികള്‍ പൊലിസിനും ഡി.എം.ഒയ്ക്കും പരാതി നല്‍കിയിരുന്നു. പി.പി.ഇക്കിറ്റിന്റെ പേരില്‍ പണം ഈടാക്കരുതെന്നു കോടതി പ്രത്യേകം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment