‘ഇപ്പോഴും വെടിവഴിപാടില്‍ കുറ്റം കാണുന്നവര്‍ ഉണ്ട്; ആ സിനിമയില്‍ മോശമെന്തെന്ന് മനസ്സിലാകുന്നില്ല’; അനുമോള്‍

വെടിവഴിപാട് എന്ന സിനിമയില്‍ ഇപ്പോഴും കുറ്റം കണ്ടെത്തുന്നവര്‍ ഉണ്ടെന്ന് നടി അനുമോള്‍. ആ ചിത്രത്തില്‍ എന്താണ് മോശമെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്നും അനുമോള്‍ പറഞ്ഞു.

ബിരിയാണി എന്ന സിനിമയില്‍ ഞാന്‍ സഹകരിച്ചിട്ടില്ല. പക്ഷേ വെടിവഴിപാട് എന്ന സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തതാണ്. ആ സിനിമയില്‍ എന്താണ് മോശമെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

ഒരുപാട് പേര്‍ സപ്പോര്‍ട്ട് ചെയ്തു. 90 ശതമാനം പേരും ആ സിനിമയെ അംഗീകരിച്ചു. എന്നാല്‍ ഒരു 10 ശതമാനം പേര്‍ മാത്രം ഇപ്പോഴും ആ സിനിമയില്‍ കുറ്റം കാണുന്നു. ആ സിനിമയുടെ പ്രമേയം ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും ആ സിനിമയെ ആളുകള്‍ ഓര്‍ക്കണമെന്നും ആഗ്രഹിക്കുന്നയാളാണ് ഞാന്‍.

വെടിവഴിപാട് എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ അതിന്റെ സംവിധായകനും കുടുംബവും തിയേറ്ററില്‍ പടം കാണാന്‍ പോയപ്പോള്‍ മോറല്‍ പൊലീസിങ്ങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സദാചാരവും സഭ്യതയും ഒക്കെയായിട്ടു എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യര്‍’, അനുമോള്‍ പറഞ്ഞു.

എല്ലാത്തിനും രണ്ടഭിപ്രായമുണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു. നമ്മള്‍ ആ ഒരു ബോധ്യത്തിലാണ് അത് ചെയ്യുന്നത്. അത് ഇഷ്ടമല്ല എങ്കില്‍ അത് അറിയിച്ചിട്ട് ആ വഴി വരാതിരിക്കുക. അതിനു പകരം നമ്മളെ മനപൂര്‍വ്വം സങ്കടപെടുത്താന്‍ ശ്രമിക്കുന്നത് എന്തിനാണ്, അനുമോള്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം ബിരിയാണി എന്ന ചിത്രത്തിനെക്കുറിച്ച്‌ അനുമോള്‍ പങ്കുവെച്ച പോസ്റ്റിന് താഴെ അശ്ലീലമായ കമന്റ് വന്നിരുന്നു. അതിനു ശക്തമായ മറുപടിയും നല്‍കിയിരുന്നു. ‘കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ബിരിയാണി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. അത് ആളുകളിലേക്ക് എത്തിക്കുന്നതിനായി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് കൈയില്‍ പൈസ ഉണ്ടെങ്കില്‍ പോലും നാല് കെട്ടാന്‍ പറ്റില്ലല്ലോ എന്ന് അതിലെ കഥാപാത്രം ചോദിക്കുന്നുണ്ട്. ആ ചോദ്യമാണ് ഞാന്‍ പോസ്റ്റ് ഇട്ടത്. അതിന് താഴെ സ്ത്രീകള്‍ ഒന്നിലേറെ വിവാഹം കഴിച്ചാല്‍ എയ്ഡ്സ് വരും, അതാണ് സയന്‍സ് എന്ന് ഒരാള്‍ കമന്റ് ചെയ്തു. ആ സയന്‍സ് പുരുഷന്മാര്‍ക്ക് ബാധകമല്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു’, നടി പറയുന്നു

Related posts

Leave a Comment