92കാരിയെ കഴുത്തറുത്തു കൊന്ന മയില്‍ സ്വാമി മാനസിക രോഗത്തിന് ചികിത്സ തേടിയയാള്‍; നേരത്തെ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

പത്തനംതിട്ട : കുമ്ബഴയില്‍ ജാനകിയെ (92) കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പിടിയിലായ മയില്‍സ്വാമി മാനസികരോഗത്തിന് ചികിത്സ തേടിയ ആളായിരുന്നുവെന്നു വീട്ടിലെ മറ്റൊരു സഹായിയായ ഭൂപതി എന്ന സ്ത്രീ വെളിപ്പെടുത്തി. മാനസിക പ്രശ്നങ്ങളുണ്ടായ ഇയാളെ നേരത്തെ കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു.

നേരത്തെ വിഷം കുടിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തില്‍ വിഷം കുടിച്ച്‌ കിടന്ന ഇയാളെ പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ജീവന്‍ രക്ഷിക്കാനായതെന്നും ഭൂപതി പറഞ്ഞു.

ഇന്നലെ താന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇന്നു രാവിലെ കൊലപാതകം നടന്ന വീട്ടില്‍ എത്തുകയായിരുന്നു. വാതിലില്‍ തട്ടിയപ്പോള്‍ മയില്‍സ്വാമി വന്നു വാതില്‍ തുറന്നു. അമ്മയെന്തേ എന്നു ചോദിച്ചപ്പോള്‍ മുറിയില്‍ ഉണ്ടെന്നായിരുന്നു മറുപടി. മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ ജാനകിയമ്മയെ കഴുത്തറുത്ത നിലയില്‍ കാണുകയായിരുന്നുവെന്നും ഭൂപതി പറഞ്ഞു.

ജാനകിയമ്മയുടെ മൂന്നു മക്കളും വിശാഖപട്ടണത്താണു ജോലിയുമായി കഴിയുന്നത്. അമ്മയുടെ സഹായത്തിനു വേണ്ടിയാണ് മയില്‍സ്വാമിയേയും ഭൂപതിയേയും ഏര്‍പ്പാടു ചെയ്തിരുന്നത്.

Related posts

Leave a Comment