75 കാരിയെ പീഡിപ്പിച്ച സംഭവം ; ലോറി ഡ്രൈവറും സഹായിയായ സ്ത്രീയും അറസ്റ്റില്‍

കോലഞ്ചേരി: ഐക്കരനാട് പാങ്കോട്ട് പട്ടികജാതിക്കാരിയായ എഴുപത്തിയഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പെരുമ്ബാവൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി ഇയാള്‍ക്ക് വൃദ്ധയെ എത്തിച്ചുനല്‍കിയ പാങ്കോട് ആശാരിമൂലയില്‍ ഓമന എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. വൃദ്ധയുടെ നെഞ്ച് മുതല്‍ സ്വകാര്യഭാഗം വരെ മുറിവേറ്റിട്ടുണ്ട്. മൂത്രസഞ്ചി ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ക്കും സാരമായ പരിക്കേറ്റിരിക്കുകയാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സമീപത്തെ കമ്ബനിയില്‍ ലോറിയില്‍ ലോഡുമായെത്തുന്ന പ്രതിക്ക് അനാശാസ്യത്തിന് വീട്ടില്‍ സൗകര്യമൊരുക്കിയിരുന്നത് ഓമനയും സഹോദരിയുമാണ്. വീട്ടില്‍ നിന്നിറങ്ങി നടക്കുന്ന സ്വഭാവവും ഓര്‍മ്മക്കുറവുമുള്ള വൃദ്ധ സംഭവദിവസം വീടിന് സമീപമുള്ള കടയില്‍ പുകയില ചോദിച്ചെത്തിയപ്പോള്‍, സമീപം ലോട്ടറി ടിക്കറ്റ് വിറ്റുകൊണ്ടിരുന്ന ഓമന പുകയില തരാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി തന്റെ വീട്ടിലെത്തിച്ചു. തുടര്‍ന്നായിരുന്നു ക്രൂരപീഡനം . ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമത്തിലൂടെ ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി കീഴ്‌പ്പെടുത്തി. വൈകിട്ട് ഓട്ടോറിക്ഷയില്‍ വൃദ്ധയെ വീട്ടിലെത്തിച്ച്‌ ഓമന മുങ്ങി. അമ്മ അവശയായി കിടക്കുന്നത് കണ്ട മകന്‍, വസ്ത്രത്തില്‍ ചോരപ്പാടുകള്‍ കണ്ട് ഉടനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ രാത്രി തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പീഡനവിവരം പുറത്തായത്. ആശുപത്രി അധികൃതരാണ് പുത്തന്‍കുരിശ് പൊലീസിനെ അറിച്ചത്.ഇന്നലെ വൈകിട്ട് നാല് മണിയോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് ആശുപത്രിയിലെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള വൃദ്ധയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment